Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2019 1:01 PM IST Updated On
date_range 26 Feb 2019 1:01 PM ISTഅമീരി കാരുണ്യം: 147 തടവുകാരെമോചിപ്പിച്ചു; 87 പേരുടെ നാടുകടത്തൽ ശിക്ഷയും 1096 പേരുടെ പിഴയും ഒഴിവാക്കി
text_fieldsbookmark_border
camera_alt?????????????????????????????????? ??????? ?????????? ??????????????? ???????????? ?????????? ????????????????? ?????????????????????
കുവൈത്ത് സിറ്റി: രാജ്യത്തിെൻറ 58ാമത് ദേശീയദിനാഘോഷ ഭാഗമായി അമീരീ കാരുണ്യം പ്രഖ്യാപി ച്ച 147 തടവുകാരെ തിങ്കളാഴ്ച ജയിലിൽനിന്ന് മോചിപ്പിച്ചു.
കൂടാതെ 545 തടവുകാർക്ക് ശിക ്ഷകാലാവധി കുറച്ചുകൊടുക്കുകയും നാടുകടത്താൽ വിധിക്കപ്പെട്ട 87 പേർക്ക് അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
ഇതിന്പുറമെ, വിവിധ കേസുകളിൽ പിഴശിക്ഷ വിധിക്കപ്പെട്ട 1096 പേർക്ക് അത് നൽകേണ്ടതില്ലെന്ന ഇളവും നടപ്പാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സഅബി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങിൽ സംബന്ധിച്ചു. സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിലുണ്ട്.
തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്.
ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകിയില്ല.
കൂടാതെ 545 തടവുകാർക്ക് ശിക ്ഷകാലാവധി കുറച്ചുകൊടുക്കുകയും നാടുകടത്താൽ വിധിക്കപ്പെട്ട 87 പേർക്ക് അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
ഇതിന്പുറമെ, വിവിധ കേസുകളിൽ പിഴശിക്ഷ വിധിക്കപ്പെട്ട 1096 പേർക്ക് അത് നൽകേണ്ടതില്ലെന്ന ഇളവും നടപ്പാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സഅബി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങിൽ സംബന്ധിച്ചു. സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിലുണ്ട്.
തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്.
ഇളവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇത്തവണ മാറ്റം വരുത്തിയിരുന്നു. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
