വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കുവൈത്ത് അമീറിനെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: അമേരിക്കയില്‍ കഴിയുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ തിങ്കളാഴ്ച ഉച്ചക്ക്് ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍ വിദേശകാര്യമന്ത്രിമാര്‍ സന്ദര്‍ശിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി, യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാൻ, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അൽ ഖലീഫ് എന്നിവരാണ് അമീറിെൻറ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്.
ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ മന്ത്രിമാർ അമീറിന് എല്ലാവിധ സൗഖ്യങ്ങളും നേർന്നു. ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദ ഉഭയകക്ഷി ബന്ധത്തെ ശാക്തീകരിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ അമീറിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയിൽ പ്രാദേശിക വിഷയങ്ങളും മേഖലയിൽ നിലനിൽക്കുന്ന കലുഷിതാവസ്ഥ സംബന്ധിച്ചും ചർച്ച നടന്നുവെന്നാണ് വിവരം.
അമേരിക്കയിലെ വൈറ്റ് ഹൗസ് പ്രത്യേക ക്ഷണം നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 12ന് അമീർ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ചിരുന്നു.
പ്രസ്തുത കൂടിക്കാഴ്ചക്കും മറ്റ് ഔദ്യോഗിക യോഗങ്ങൾക്കുമായി സെപ്റ്റംബർ രണ്ടിനാണ് അമീറും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധിസംഘവും അമേരിക്കയിലേക്ക് തിരിച്ചത്. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമീറിനെ മെഡിക്കൽ പരിശോധനക്കായി വാഷിങ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയെ തുടർന്ന് വിശ്രമം വേണമെന്ന വിദഗ്ധ അഭിപ്രായം മുൻനിർത്തി അമീർ ആശുപത്രിയിൽ തന്നെ തങ്ങി. ആശുപത്രി വിട്ടെങ്കിലും അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും അമീറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.