Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് എയർവേയ്സ് 31 നഗരങ്ങളിലേക്ക് ഷെഡ്യൂൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കുവൈത്ത് എയർവേയ്സ് 31 നഗരങ്ങളിലേക്ക് ഷെഡ്യൂൾ പ്രഖ്യാപിച്ചു
cancel

കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ കമേഴ്സ്യൽ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് വ്യോമയാന വകുപ്പും വിമാന കമ്പനികളും തയാറെടുപ്പ് തുടങ്ങി. 
കുവൈത്ത് എയർവേയ്സ് ആദ്യഘട്ടത്തിൽ 31 വിദേശ നഗരങ്ങളിലേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളും ഇതിൽ ഉൾപ്പെടും. കൊച്ചിയിലേക്ക്‌ ആഴ്ചയിൽ ആറും തിരുവനന്തപുരത്തേക്ക്‌ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ നാല് സർവിസുകളുമാണ് ഷെഡ്യൂൾ ചെയ്തത്. ഇന്ത്യയിൽ മുംബൈ, ഡൽഹി, അഹമ്മദബാദ്‌, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവിസുകൾ. ദുബൈ, ദമ്മാം, റിയാദ്‌, ജിദ്ദ, ദോഹ, മനാമ, മസ്കത്ത് എന്നീ ഗൾഫ് നഗരങ്ങളിലേക്കും സർവിസ്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

 അതേസമയം, കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് വിവിധ മാർഗനിർദേശങ്ങൾ അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്ന മുഴുവൻ യാത്രക്കാരും പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പ്രധാന നിർദേശം. ഹോം ക്വാറൻറീനിലോ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനിലോ കഴിയാന്‍ തയാറാണെന്ന പ്രതിജ്ഞാപത്രം ആരോഗ്യമന്ത്രാലയ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. വിമാനത്തിൽ കയറുംമുമ്പ് ആരോഗ്യ മന്ത്രാലയത്തിെൻറ ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം തുടങ്ങിയ നിബന്ധകൾ ബാധകമാണ്.കുവൈത്തിലെയും വിദേശത്തെയും കോവിഡ് സാഹചര്യത്തിനനുസരിച്ച് ഷെഡ്യൂളിൽ മാറ്റം വരാനിടയുണ്ട്. ഷെഡ്യൂൾ ചെയ്ത വിമാനത്താവളത്തിലെ അനുമതി ഉൾപ്പെടെ ഘടകങ്ങൾ സ്വാധീനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-airways-kuwait news-gulf news
Next Story