Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈഖ് നവാഫിന് കീഴിൽ...

ശൈഖ് നവാഫിന് കീഴിൽ കുവൈത്ത് മുന്നോട്ട്

text_fields
bookmark_border
ശൈഖ് നവാഫിന് കീഴിൽ കുവൈത്ത് മുന്നോട്ട്
cancel
camera_alt

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 

കുവൈത്ത് സിറ്റി: കുവൈത്തിെൻറ പുതിയ അമീറായി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചുമതലയേറ്റിട്ട് ഒരു വർഷമാകുന്നു. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്ന് 2020 സെപ്റ്റംബർ 30നാണ് ശൈഖ് നവാഫ് കുവൈത്തിെൻറ ഭരണാധികാരിയായി ചുമതലയേൽക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോകമാകെയും അതിനൊപ്പം കുവൈത്തും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന് രാജ്യത്തെ നയിക്കാൻ നിയോഗമുണ്ടാകുന്നത്. ലോക്ഡൗണും കർഫ്യൂ കാലവും മറ്റു പ്രതിസന്ധികളും പിന്നിട്ട് കുവൈത്ത് സാധാരണ ജീവിതത്തിന് തൊട്ടടുത്തെത്തി എന്നതാണ് അമീർ പദവിയിൽ ശൈഖ് നവാഫ് ഒരാണ്ട് തികക്കുേമ്പാഴുള്ള വിശേഷം.

കോവിഡ് പ്രതിസന്ധിയെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത് ഫലപ്രാപ്തിയുണ്ടാക്കിയ ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഇന്നുള്ളത്. എണ്ണവില കൂപ്പുകുത്തിയതിനെ തുടർന്ന് വരുമാനം ഗണ്യമായി കുറഞ്ഞ അവസ്ഥയിലും ജനങ്ങളോടുള്ള കരുതലിലും ആരോഗ്യ പരിരക്ഷയിലും കുവൈത്ത് ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ഇക്കാര്യത്തിലെല്ലാം മുൻ അമീറിെൻറ മാതൃക തന്നെയാണ് അദ്ദേഹം പിന്തുടരുന്നത്. കിരീടാവകാശിയെന്ന നിലയിൽ 14 വർഷത്തിലേറെ ശൈഖ് സബാഹിന് താങ്ങും തണലുമായിനിന്നതിനുശേഷമാണ് രാജ്യഭരണത്തിെൻറ ഭാരം അദ്ദേഹം വഹിക്കുന്നത്. 2006 ഫെബ്രുവരി 20നാണ് അദ്ദേഹം രാജ്യത്തെ ഭരണപദവിയിൽ അമീറിനുമാത്രം പിറകിൽ വരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്ന് ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അമീറായതോടെയാണ് സബാഹ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനെ കിരീടാവകാശി പദവി തേടിയെത്തുന്നത്. ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് പുതിയ കാലത്തിെൻറ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയത് ശൈഖ് നവാഫ് അസ്സബാഹ് ആണ്.

1962ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 86–88 കാലത്തും ആഭ്യന്തരമന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ൽ തൊഴിൽ–സാമൂഹിക മന്ത്രാലയത്തിെൻറ ചുമതല വഹിച്ച അദ്ദേഹം 94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കിരീടാവകാശിയായി ഉയർത്തപ്പെട്ടത്. ചെറിയ ഗ്രാമമായി മാത്രം അറിയപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിനെ നാഗരിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചതിൽ ശൈഖ് നവാഫ് അൽ അഹ്മദിനുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നപ്പോൾ രാജ്യത്തിെൻറ വികസനത്തിന് ഏറെ സംഭാവനകളർപ്പിച്ച അദ്ദേഹം സദ്ദാം ഹുസൈെൻറ കുവൈത്ത് അധിനിവേശ കാലത്ത് അന്നത്തെ ഭരണനേതൃത്വത്തോടൊപ്പം രാജ്യത്തിെൻറ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. അധികാരത്തിെൻറ പകിട്ട് പ്രകടിപ്പിക്കാത്ത സൗമ്യശീലനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ഏവരുടെയും സ്നേഹം ആർജിക്കാൻ അദ്ദേഹത്തിന് കഴിയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait the First
News Summary - Kuwait advances under Sheikh Nawaf
Next Story