വിശ്വാസികളെ അഭിസംബോധന ചെയ്യാൻ ഇടതുപക്ഷം പഠിക്കണം –കെ.പി. രാമനുണ്ണി
text_fieldsകുവൈത്ത് സിറ്റി: വിശ്വാസത്തെയും വിശ്വാസികളെയും അഭിസംബോധന ചെയ്യാൻ ഇടതുപക്ഷം പഠി ക്കേണ്ടിയിരിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ ുമായ കെ.പി. രാമനുണ്ണി. കലാലയം സാഹിത്യവേദിയുടെ സാഹിത്യോത്സവത്തിൽ മുഖ്യാതിഥിയായ ി കുവൈത്തിലെത്തിയ അദ്ദേഹം കുവൈത്ത് ‘ഗൾഫ് മാധ്യമം’ ഒാഫിസ് സന്ദർശിക്കുകയായിരുന്നു.
പ്രളയത്തെ ഒരുമയോടെയും ധീരതയോടെയും നേരിട്ട് അത്ഭുതകരമായ ജനതയെന്ന് ലോകത്തെക്കൊണ്ട് പറയിച്ച കേരളീയർ ഏതാനും മാസങ്ങൾക്കിപ്പുറം വിശ്വാസത്തിെൻറ പേരിൽ കലഹിക്കുന്ന ദയനീയ കാഴ്ചയാണ് കാണാനായത്. ശബരിമലയെന്ന വാക്കുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത സംഘ്പരിവാർ വിശ്വാസസംരക്ഷകരായി നാട്ടിൽ കലാപമുണ്ടാക്കാനിറങ്ങുന്നത് പരിഹാസ്യമാണ്.
മറ്റൊരു മതത്തിലെ ആൾ പുരോഹിതനായ ലോകത്തിലെ ഒരേയൊരു ദേവാലയം ഒരുപക്ഷേ ശബരിമലയായിരിക്കും. വാവരുടെ ഭസ്മം വാങ്ങാതെ അയ്യപ്പനെ സന്ദർശിച്ചുമടങ്ങിയാൽ പൂർണമാവില്ല. സാമ്രാജ്യത്വം ഭാവിയിൽ മനുഷ്യനെ മതത്തിെൻറ പേരിൽ തമ്മിലടിപ്പിക്കുമെന്ന് മുൻകൂട്ടിക്കണ്ട് 12ാം നൂറ്റാണ്ടിൽ മുൻകൂർ പ്രതിരോധം തീർക്കാൻ അയ്യപ്പന് കഴിഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ സമൂഹം ഫലപ്രദമായി പ്രതിരോധിക്കണം. ഇതിന് യുക്തിവാദത്തിെൻറ ഭാഷയിൽ സംസാരിച്ചിട്ട് കാര്യമില്ല. വിശ്വാസികളെ ഉൾക്കൊള്ളുന്ന രീതിയിലേക്ക് ഇടതുപക്ഷം മാറണമെന്ന് പറയുന്നത് ഇക്കാരണത്താലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഗൾഫ് മാധ്യമം’ കുവൈത്ത് ഉപദേശക സമിതി ചെയർമാൻ ഫൈസൽ മഞ്ചേരി, സമിതി അംഗങ്ങളായ എം.കെ. നജീബ്, ഫിറോസ് ഹമീദ്, പി.ടി. ഷാഫി, പി.ടി. ശരീഫ്, റഫീഖ് ബാബു, ജീവനക്കാരായ സി.കെ. നജീബ്, നാസർ എളമരം, എ. മുസ്തഫ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.