കോവിഡ്:വിദേശ രാജ്യങ്ങളിലുള്ള കുവൈത്തികൾ തിരിെച്ചത്തണം
text_fieldsകുവൈത്ത് സിറ്റി: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശ രാജ്യങ്ങളിലേക്ക് പോയ സ്വദേശ ികൾ തിരിച്ചെത്തണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. കോവിഡ് വൈറസ് ലോകത്താ കമാനം പടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി അനസ് അൽ സലാഹും വിദേശകാര്യ മന്ത ്രാലയവും പ്രസ്താവനയിറക്കിയത്. പരമാവധി വിദേശ യാത്ര ഒഴിവാക്കണം. വിദേശത്തുള്ള ക ുവൈത്തികൾ മുൻകരുതലെടുക്കണം. രാജ്യത്തെ പൗരന്മാരുടെ സുരക്ഷാ മുൻകരുതലിെൻറ ഭാഗ മായാണ് അവരെ തിരിച്ചുവിളിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കുവൈ ത്തികൾക്ക് ജി.സി.സി രാജ്യങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. സിവില്‍ ഐ.ഡി കാര്‍ഡു പയോഗിച്ച് കുവൈത്തികള്‍ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതും ജി.സി.സി രാജ്യങ് ങളിലെ പൗരന്മാർ കുവൈത്തിലേക്കു വരുന്നതും താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പാസ്പോർട്ട് ഉപയോഗിച്ചായിരിക്കണം യാത്രയെന്നായിരുന്നു നിർദേശം. ഏതൊക്കെ രാജ്യങ്ങളിൽ യാത്ര ചെയ്തു എന്ന് കൃത്യമായ വിവരം ലഭിക്കുന്നതിനാണ് പാസ്പോർട്ട് നിർബന്ധമാക്കിയത്. നിലവില്‍ സിവില്‍ ഐ.ഡിയുമായി പുറത്തേക്കു പോയവര്‍ക്കും കുവൈത്തില്‍ കഴിയുന്ന ജി.സി.സി പൗരന്മാര്ക്കും ഈ നിയമം ബാധകമല്ല.
അതേസമയം, കഴിഞ്ഞ മൂന്നു ദിവസങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ രണ്ടുപേർക്ക് മാത്രമാണ് അസുഖം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുധാഫ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 45 ആയി. 1675 പേരെയാണ് ഇതുവരെ പരിശോധിച്ചതെന്നും അവർ പറഞ്ഞു. ആദ്യ മൂന്ന് ദിവസങ്ങളിലായി 43 പേരിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും ഇറാനിൽ നിന്നെത്തിയവരാണ്. ഇവരെ ഖൈറാൻ റിസോർട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. റിസോർട്ടിന് പുറത്തുള്ള ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസത്തിലാണ് രാജ്യം.
വ്യാജ വാർത്ത നിഷേധിച്ചു. രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം അധികരിച്ചിട്ടുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ചില സൈറ്റുകളിലായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 126 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നായിരുന്നു പ്രചാരണം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകളും വിവരങ്ങളും മാത്രമേ സ്വീകരിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.
സൈനിക വിദ്യാലയങ്ങൾക്കും അവധിമാര്‍ച്ച് ഒന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് കുവൈത്തിലെ സൈനിക വിദ്യാലയങ്ങള്‍ക്കും അവധി കൊടുത്തു. അലി അല്‍ സബാഹ് സൈനിക കോളജ്, അല്‍ അഗ്റാര് സൈനിക സ്കൂള്‍, നാഷനല്‍ മിലിറ്ററി സർവിസ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ കുവൈത്തിലെ സാധാരണ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.കായിക പരിപാടികൾ മാറ്റി രണ്ടാഴ്ചത്തേക്കുള്ള കായിക പരിപാടികൾ കുവൈത്ത് ഫെഡറേഷൻ മാറ്റിവെച്ചതായി യുവജനകാര്യ മന്ത്രി മുഹമ്മദ് അൽ ജാബ്രി അറിയിച്ചു. കോവിഡ് ബാധയുടെ സ്ഥിതി അനുസരിച്ചായിരിക്കും ഇവയുടെ നടത്തിപ്പ് തീരുമാനിക്കുക. മന്ത്രിസഭ തീരുമാനിച്ച രണ്ടാഴ്ചത്തെ സമയത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തും. അതിന് ശേഷം പുതിയ ഷെഡ്യൂൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന നടത്താൻ പ്രത്യേക സമിതി
കുവൈത്ത് സിറ്റി: കോവിഡ് വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും കോഓപറേറ്റിവ് സൊസൈറ്റി കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിന് സാമൂഹിക വകുപ്പ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഷുഐബ് പ്രേത്യക കമ്മിറ്റി രൂപവത്കരിച്ചു. കോഓപറേറ്റിവ് സൊസൈറ്റി അണ്ടര്‍ സെക്രട്ടറി മന്‍സുര്‍ ഗരീബ് ഹാജിയുടെ നേതൃത്വത്തില്‍ ആറംഗ ടീമിനെയാണ് രൂപപ്പെടുത്തിയത്. സാമൂഹിക വകുപ്പ് മന്ത്രി മര്‍യം അഖീലിെൻറ പ്രത്യേക നിർദേശത്തെ തുടര്‍ന്നാണ് സമിതി രൂപവത്കരണം. വരുംദിവസങ്ങളില്‍ സംഘം കോഓപറേറ്റിവ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മുൻകരുതൽ നിർദേശവുമായി സെൻട്രൽ ബാങ്ക്
കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ബാങ്ക് ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് സെൻട്രൽ ബാങ്ക് ഒാഫ് കുവൈത്ത് നിർദേശം നൽകി. ജീവനക്കാരുടെയും ബാങ്കിലെത്തുന്ന ഉപഭോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും അണുമുക്ത വസ്തുക്കൾ വിതരണം ചെയ്യണം. മാസ്ക്, ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ എല്ലാ എ.ടി.എം കൗണ്ടറുകളിലും എത്തിക്കണം. എ.ടി.എം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഇത് ഉപയോഗിക്കണം. സ്പർശനത്തിലൂടെ വൈറസ് പടരുന്നത് തടയാനാണ് ഇത്തരം മുൻകരുതലെടുക്കുന്നത്. ഉപഭോക്താക്കൾ പരമാവധി ഇ-ബാങ്കിങ് ഉപേയാഗിക്കണം. ഇക്കാര്യം ബാങ്ക് അധികൃതർ പ്രോത്സാഹിപ്പിക്കണം. ഇത്തരം സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ സൗകര്യം ഏർപ്പെടുത്തണം. നോട്ടുകൾ ഉപയോഗിക്കുന്നത് കുറച്ച് കാർഡുകൾ ഉപയോഗിക്കണം. ഉപഭോക്താക്കൾക്ക് ബാങ്കുകൾ ബോധവത്കരണ സന്ദേശങ്ങൾ അയക്കണമെന്നും സെൻട്രൽ ബാങ്ക് ഒാഫ് കുവൈത്ത് നിർദേശം നൽകി.
ഇറാനിൽനിന്ന് 22 പേരെക്കൂടി എത്തിച്ചു
കുവൈത്ത് സിറ്റി: ഇറാനിലെ ഷീറാസിലുണ്ടായിരുന്ന 22 കുവൈത്തികളെ ഖത്തർ വഴി കുവൈത്തിലെത്തിച്ചു.
ഖത്തർ എയർവേസിെൻറ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. ഇവരെ പരിശോധിച്ചെന്നും വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും, ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇവരെ നാട്ടിലെത്തിച്ചത് ഖത്തറിെൻറ സഹകരണത്തോടെയാണെന്ന് അധികൃതർ അറിയിച്ചു. ഷീറാസിലെ ഇറാനികളും ഇതിനുവേണ്ടി സഹായം ചെയ്തു. മടങ്ങിയെത്തിയവര്‍ ഇറാനിലെ കുവൈത്ത് നയതന്ത്രജ്ഞരാണെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.