Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസംസ്ഥാന ബജറ്റ്:...

സംസ്ഥാന ബജറ്റ്: പ്രവാസികളെ പരിഗണിച്ച പ്രഖ്യാപനങ്ങൾ

text_fields
bookmark_border
സംസ്ഥാന ബജറ്റ്: പ്രവാസികളെ പരിഗണിച്ച പ്രഖ്യാപനങ്ങൾ
cancel

കുവൈത്ത് സിറ്റി: സംസ്ഥാന ധനമന്ത്രി തോമസ് െഎസക് അവതരിപ്പിച്ച ബജറ്റിൽ സാമ്പത്തി ക ഞെരുക്കത്തിനിടയിലും പ്രവാസികളെ പരിഗണിച്ചതായി വിലയിരുത്തൽ. പ്രവാസികളുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റിലെ നികുതി നിർദേശത്തെ വിമർശിക്കുന്ന ബജറ്റിൽ പ്രവാസി ക്ഷേമത്തിന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 30ൽനിന്ന് 90 േകാടി രൂപയായി ഉയർത്തിയപ്പോൾ പ്രവാസി ക്ഷേമനിധിക്കും ഒമ്പതു കോടി നീക്കിവെച്ചു.24 മണിക്കൂർ ഹെൽപ് ലൈനിനും ബോധവത്കരണത്തിനും പ്രവാസി ലീഗൽ എയ്ഡ് സെല്ലിനുമായി മൂന്നു കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു കോടി നൽകും. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കെയർ ഹോം, വിദഗ്ധ സംഘത്തിെൻറ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കാൻ ഒരു കോടി, വൈദഗ്ധ്യ വികസനത്തിന് രണ്ടു കോടി, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻററിന് രണ്ടു കോടി, എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വേഷനും 1.5 കോടി തുടങ്ങിയവയും പ്രവാസികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ്.


മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുൻഗണന നൽകുമെന്ന പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് കണ്ടറിയണം. നേരത്തേയും പലതവണ പ്രഖ്യാപിച്ചിട്ടുള്ളതാണിത്. 10,000 നഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്സിന് അഞ്ചുകോടി, വിവിധ വിദേശഭാഷകളിൽ പരിശീലനം, ഒാരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കേഷൻ, സാേങ്കതിക പുനഃപരിശീലനം, ഐ.ടി സ്കിൽ, സോഫ്റ്റ് സ്കിൽ തുടങ്ങിയവ ഉൾപ്പെടുന്ന ഫിനിഷിങ് സ്കൂൾ എന്നിവ വിദേശത്ത് തൊഴിൽ തേടുന്ന മലയാളി യുവാക്കളെ ലക്ഷ്യംവെച്ചുള്ളതാണ്.
ലോക കേരളസഭക്കും ലോക സാംസ്കാരിക മേളക്കും 12 കോടി വകയിരുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskerala buget
News Summary - kerala buget-kuwait-gulf news
Next Story