കത്്വ, ഉന്നാേവാ സംഭവങ്ങളിൽ പ്രതിഷേധം
text_fieldsഅബ്ബാസിയ: ജമ്മു-കശ്മീരിലെ കത്്വ ജില്ലയിൽ എട്ടു വയസ്സുള്ള ബാലികയെ ക്ഷേത്രത്തിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടവർക്കെതിരെയും ഉത്തർപ്രദേശിൽ 18 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കുകയും കുട്ടിയുടെ പിതാവിനെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ ബി.ജെ.പി എം.എൽ.എക്കും കൂട്ടാളികൾക്കെതിരെയും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഒ.െഎ.സി.സി കുവൈത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികളെ വിമർശിച്ചും രാജ്യത്ത് വർധിച്ചുവരുന്ന അക്രമ- ബലാത്സംഗ-കൊലപാതകങ്ങൾക്കെതിരെ ജനമനഃസാക്ഷിയുണരണമെന്ന് ആഹ്വാനം ചെയ്തും എ.െഎ.സി.സി പ്രസിഡൻറ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അർധരാത്രി ഡൽഹിയിൽ നടന്ന ജനകീയ സമരത്തിന് പിന്തുണ അറിയിച്ചുമാണ് കുവൈത്ത് ഒ.െഎ.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തകർ അർധരാത്രിയിൽ മെഴുകുതിരി തെളിയിച്ച് ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചത്.
ഒ.െഎ.സി.സി ഓഫിസിൽ നടന്ന പ്രതിഷേധയോഗം പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര മെഴുകുതിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ജോബിൻ ജോസ്, എബ്രഹാം മാലേത്ത്, സജി മണ്ഡലത്തിൽ, വർഗീസ് പോൾ, അബ്രഹാം തമ്പി തുടങ്ങിയവർ സംസാരിച്ചു. ഇല്യാസ്, ഷബീർ, ചന്ദ്രമോഹൻ, ഈസ്മായിൽ, ഈപ്പൻ ജോർജ്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. കുവൈത്ത് സിറ്റി: കത്്വ, ഉന്നാേവാ സംഭവങ്ങളിൽ കല കുവൈത്ത് പ്രതിഷേധിച്ചു. ജമ്മുവിൽ ആസിഫയെന്ന കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടിവന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. എട്ടു വയസ്സ് മാത്രമുള്ള കുട്ടിയോട് ഒരു സംഘമാളുകൾ കാണിച്ച ക്രൂരത ഇന്ത്യയെ ലോക രാജ്യങ്ങൾക്കിടയിൽ നാണം കെടുത്തി.
സംഭവത്തിൽ അക്രമികളെ സംരക്ഷിക്കാൻ ദേശീയപതാകകളുമായാണ് തീവ്രഹിന്ദുത്വശക്തികൾ രംഗത്തെത്തിയത്. ഭരണത്തിനു നേതൃത്വം നൽകുന്ന ബി.ജെ.പിയുടെ എം.എൽ.എയാണ് ഉന്നാേവായിൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പരാതി നൽകിയിട്ടും ഒരു നടപടിയും ഇല്ലാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയും, അദ്ദേഹം കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. കത്്വ, ഉന്നാേവാ സംഭവങ്ങളിൽ ശക്തമായ നടപടികളെടുക്കണമെന്ന് കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: ഉന്നാവോ കൂട്ടബലാത്സംഗത്തിലും കത്വയില്‍ എട്ടു വയസ്സുകാരി ആസിഫ ബാനു എന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലും കെ.ഐ.ജി കുവൈത്ത് പ്രതിഷേധിച്ചു. അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിെൻറ പാരമ്യതയില്‍ എത്തിക്കുന്ന സംഘ്പരിപാര്‍ പ്രത്യയശാസ്ത്രത്തിെൻറ ഇരകളാണ് രണ്ടു സംഭവങ്ങളിലുമെന്ന് കെ.ഐ.ജി കുവൈത്ത് പ്രസ്താവനയിലൂടെ ആരോപിച്ചു. സംഭവങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന സംഘ്പരിപാര്‍ ഭരണകൂട ഭീകരതക്കെതിരെ ജനകീയ ഐക്യം ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.