Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജിമ്മി ജോർജ്...

ജിമ്മി ജോർജ് വോളിബാൾ: ബുബ്യാൻ സ്ട്രൈക്കേഴ്സിന് കിരീടം

text_fields
bookmark_border
ജിമ്മി ജോർജ് വോളിബാൾ: ബുബ്യാൻ സ്ട്രൈക്കേഴ്സിന് കിരീടം
cancel
camera_alt?????? ????? ???????? ??????????? ?????????? ???????? ????????????????? ???

അബ്ബാസിയ: ഇന്ത്യൻ വോളിബാൾ അസോസിയേഷനും ജിമ്മി ജോർജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജിമ്മി ജോർജ് വോളിബാൾ ടൂർണമെൻറിൽ ബുബ്യാൻ സ്ട്രൈക്കേഴ്സ് ജേതാക്കളായി. അഞ്ചുസെറ്റ് നീണ്ട വാശിയേറിയ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് ഇൗഗിൾസിനെയാണ് അവർ പരാജയപ്പെടുത്തിയത്. അൽമാസ് മൂന്നാം സ്ഥാനം നേടി. യുനൈറ്റഡ് ഇൗഗിൾസിലെ മുബഷിർ മികച്ച സെറ്ററായി. മികച്ച ഒാൾറൗണ്ടറായി യുനൈറ്റഡ് ഇൗഗിൾസിലെ ആഷിഫ് തിരഞ്ഞെടുക്കപ്പെട്ടു. ബുബ്യാൻ സ്ട്രൈക്കേഴ്സിലെ അഷ്വാൽ റായി ആണ് മികച്ച കളിക്കാരൻ. ഫൈനലിലെ മാൻ ഒാഫ് ദ മാച്ച് ആയി ബുബ്യാൻ സ്ട്രൈക്കേഴ്സിലെ ശൈഖ് തിരഞ്ഞെടുക്കപ്പെട്ടു. 

ബി ഡിവിഷൻ മത്സരത്തിലും ബുബ്യാൻ സ്ട്രൈക്കേഴ്സ് ആണ് ജേതാക്കളായത്. കെ.എസ്.എ.സി റണ്ണേഴ്സ് അപ്പായി. സ്കൂൾ തല മത്സരത്തിൽ കുവൈത്ത് ഇന്ത്യൻ സ്കൂൾ ജേതാക്കളായപ്പോൾ ഡോൺ ബോസ്കോ രണ്ടാമതെത്തി. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിനാണ് മൂന്നാം സ്ഥാനം. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ദർശൻ ദിലീപ് ഭാവി വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ടു. കുവൈത്ത് ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് ഹുസ്സാമാണ് മികച്ച കളിക്കാരൻ. ലുക്കാസ് ആേൻറാ വിലയേറിയ താരം എന്ന ബഹുമതിക്കർഹനായി. 19 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിനാണ് രണ്ടാം സ്ഥാനം. ഇൗ വിഭാഗത്തിൽ ഭാവി വാഗ്ദാനമായി കമ്യൂണിറ്റി സ്കൂളിലെ അശ്മൻ ബ്രഗാൻസ തിരഞ്ഞെടുക്കപ്പെട്ടു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ലുക്മാൻ ഹക്കീമാണ് മികച്ച കളിക്കാരൻ.

സമാപന യോഗത്തിൽ സഫീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയിംസ് മാത്യൂസ്, ജനറൽ മാനേജർ മോഹൻ ജോർജ്, സി.ഇ.ഒ കുര്യൻ മാത്യൂ, പേരാവൂർ ജിമ്മി ജോർജ് അക്കാദമിയിലെ പ്രധാന പരിശീലകൻ സെബാസ്റ്റ്യൻ ജോർജ്, സെൻട്രൽ സ്കൂൾ പ്രധാനാധ്യാപിക ശാന്ത മരിയ ജയിംസ്, ഫോർച്യൂൺ ഗ്രൂപ്പ് എം.ഡി ജോസഫ് തോമസ്, െഎബാക്ക് ചെയർമാൻ ഡോ. മണിമാരൻ, ബെഹ്ബഹാനി എച്ച്.ആർ മാനേജർ ബി.എസ്. പിള്ള തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള അന്തർദേശീയ, ദേശീയ, സർവകലാശാലകളിൽനിന്നുള്ള പ്രമുഖ താരങ്ങൾ പെങ്കടുത്തു. 

വിജയികൾക്ക് സഫീന നൽകുന്ന 350 ദീനാർ കാഷ് അവാർഡും ജിമ്മി ജോർജ് എവറോളിങ് ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് സഫീന നൽകുന്ന 250 ദീനാർ കാഷ്‌ അവാർഡും ജിമ്മി ജോർജ് എവറോളിങ് ട്രോഫിയും നൽകി. മൂന്നാം സ്ഥാനക്കാർക്ക് 150 ദീനാർ കാഷ്‌ പ്രൈസും സഫീന ട്രോഫിയും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjimmi george football
News Summary - jimmi george football-kuwait-gulf news
Next Story