ജഹ്റയിൽ 1082 തമ്പുകൾ പൊളിച്ചുനീക്കി
text_fieldsകുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി 1982 ശൈത്യകാല തമ്പുകൾ പൊളിച്ച ുനീക്കി. ജഹ്റ, അൽ അഹ്മദി എന്നിവിടങ്ങളിൽ തമ്പുകാലം കഴിഞ്ഞും പ്രവർത്തിച്ചിരുന്നവ യാണ് അധികൃതർ പൊളിച്ചത്. കൊറോണ വൈറസ് പടരുന്നതിനാല്‍ എത്രയും പെട്ടെന്നുതന്നെ മുഴുവന്‍ തമ്പുകളും നീക്കം ചെയ്യണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റിയ തമ്പുകളിലെ സാധനസാമഗ്രികൾ മൂന്നുമാസത്തിന് ശേഷം ലേലം ചെയ്യും. ലൈസൻസ് ഉള്ളതും ഇല്ലാത്തുമായ തമ്പുകൾക്ക് ഇത് ബാധകമാണ്. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് രാജ്യത്ത് ശൈത്യകാല തമ്പുകൾ പണിയുന്നതിന് അനുമതി. തണുപ്പിെൻറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ കഴിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് സജീവമാവുന്നത് അറബികൾക്കിടയിൽ ശീലമാണ്. സിറിയൻ, ലെബനാൻ ഉൾപ്പെടെ അറബ് വംശജരാണ് സ്വദേശികൾക്ക് പുറമെ തമ്പ് പണിത് മരുഭൂമിയിൽ തണുപ്പാസ്വദിക്കാനെത്താറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.