ജാബിർ പാലത്തിൽ ഇന്നുമുതൽ ട്രക്കുകൾക്ക് ചുങ്കം
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ ചൊവ്വാഴ്ച മുതൽ ട്രക്കുകൾക്കും ഭാരവാഹനങ്ങ ൾക്കും ചുങ്കം ഇൗടാക്കും. ടണിന് ഒരു ദീനാറാണ് ചുങ്കം നൽകേണ്ടിവരുക. ശുവൈഖ്, സുബ്ബിയ, ദോഹ എന്നിവിടങ്ങളിലെ പ്രവേശനകവാടങ്ങളിലാണ് വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്നതിനും ടോൾ പിരിവിനും സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. കെ.നെറ്റ്, ബാങ്ക് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവ വഴിയാണ് പണം ഇൗടാക്കുക. നേരിട്ട് പണം കൊടുക്കാൻ കഴിയില്ല. ടോൾ നൽകാൻ താൽപര്യമില്ലാത്ത ട്രക്ക് ഡ്രൈവർമാർക്ക് വടക്കൻ മേഖലയിലേക്ക് പോകാൻ ജാബിർ പാലം ഒഴിവാക്കി പകരം 80, 801 എന്നീ ഹൈവേകൾ ഉപയോഗിക്കാവുന്നതാണെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ വലിയ തിരക്കില്ലെങ്കിലും ഭാവിയിലെ തിരക്ക് മുന്നിൽ കണ്ടുകൂടിയാണ് ഇത്തരമൊരു നീക്കം.
ചുങ്കപ്പിരിവ് വഴി ലഭിക്കുന്ന വരുമാനം പാലത്തിെൻറ അറ്റകുറ്റപ്പണിക്കും പരിശോധനകൾക്കും നിരീക്ഷണത്തിനും മറ്റുമായി നീക്കിവെക്കും. ബാക്കി പണം ധനമന്ത്രാലയത്തിന് കൈമാറും. 738 ദശലക്ഷം ദീനാർ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബർ മൂന്നിന് ആണ് പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപ്പാലമാണിത്. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കി.മീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കി.മീറ്റർ നീളമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.