ഇൻഷുറൻസ് ആശുപത്രികളിൽ വിദേശികളുടെ ചികിത്സ ഉടൻ–മന്ത്രി
text_fieldsഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന ്നു വലിയ ആശുപത്രികളുമാണ് നിലവിൽ വരിക
കുവൈത്ത് സിറ്റി: വിദേശികളുടെ ചികിത്സ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി വൈകാതെ നടപ്പായേക്കും.
ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അൽ സബാഹ് ഇക്കാര്യം വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച നടപടികൾ പുരോഗമിച്ചുവരുകയാണ്. വിദേശികളുടെ രോഗ ചികിത്സ ഇൻഷുറൻസ് ആശുപത്രികളിലേക്ക് മാറുന്നതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയാനും സ്വദേശികൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും ഇടയാകുമെന്നാണ് വിലയിരുത്തൽ. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽ വരുക.
അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രായോജകരായി മാറും. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചുകഴിഞ്ഞാൽ ചികിത്സ പൂർണമായും സൗജന്യമാണ്. വിദേശികൾക്കായി തുടങ്ങുന്ന ഇൻഷുറൻസ് ആശുപത്രിയിൽ ഒാരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.