കുവൈത്തിൽ അവയവ ദാനം ചെയ്യുന്നവരിൽ വര്‍ധന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ വര്‍ധന. കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം ചെയ്യുന്നത്.
1996 ലാണ് രാജ്യത്ത് അവയവ ദാനം ആദ്യമായി ആരംഭിച്ചത്. നേരത്തേ മറ്റു രാജ്യങ്ങളില്‍ നിന്നാണ് കുവൈത്ത് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവെക്കൽ നടത്തപ്പെടുന്നുണ്ട്. അവയവ ട്രാൻസ് പ്ലാന്റേഷൻ സൊസൈറ്റിയുടെ പ്രവര്‍ത്തനം രാജ്യത്ത് വ്യാപിച്ചത് കൂടുതൽ പേരെ അവയവദാനത്തിന് പ്രേരിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

