Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅനാശാസ്യം; 18 പേർ...

അനാശാസ്യം; 18 പേർ പിടിയിൽ

text_fields
bookmark_border
അനാശാസ്യം; 18 പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: പൊതുധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിന് മഹ്ബൂലയിൽനിന്ന് 18 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുധാർമിക സംരക്ഷണവകുപ്പ് പ്രതിനിധാനംചെയ്യുന്ന ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ ദേശക്കാരായ ഇവർ മഹ്ബൂല മേഖല കേന്ദ്രീകരിച്ച് പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടുവരുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവർ ഇടപാടുകാരെ കണ്ടെത്തി പണം ഈടാക്കിയായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്നത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

രാജ്യത്ത് പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി. ദിവസങ്ങൾക്കുമുമ്പ് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് മഹ്ബൂലയിൽനിന്ന് എട്ടുപേരെ പിടികൂടിയിരുന്നു. 15 പേരെ മറ്റിടങ്ങളിൽനിന്നും പിടികൂടി. സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഒന്നിലധികം അക്കൗണ്ടുകളിലൂടെയാണ് ഇവരും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestimmoral case
News Summary - immoral case; 18 people were arrested
Next Story