ഭവന അതോറിറ്റി തട്ടിപ്പ്: പ്രതികൾക്ക് തടവും പിഴയും
text_fieldsകുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിലെ അഴിമതിക്കേസുകളില്‍ പ്രതികള്‍ക്ക് തടവും പിഴയും. അതോറിറ്റിയില്‍നിന്ന് 933,000 ദീനാർ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. കുവൈത്തി പൗരന്മാരുടെ ഭവന ഫയലുകൾ അവരുടെ അറിവില്ലാതെ കൃത്രിമമായി കൈകാര്യംചെയ്ത് വാടക അലവൻസ് ഫണ്ടിൽനിന്ന് നിയമവിരുദ്ധമായി പണം തട്ടിയതാണ് കേസ്.അതോറിറ്റിയിലെ വകുപ്പ് മേധാവിക്ക് 15 വർഷം കഠിനതടവും 19 ലക്ഷം ദീനാർ പിഴയും വിധിച്ചു.
രണ്ട് ജീവനക്കാർക്ക് അഞ്ചു വർഷം തടവും ആറു ലക്ഷം ദീനാർ പിഴയും മറ്റ് രണ്ട് പ്രതികള്‍ക്ക് 3,000 ദീനാർ പിഴയും കോടതി വിധിച്ചു. കേസിൽ ഉൾപ്പെട്ട മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 2016ൽ നിയമ വകുപ്പ് വാടക അലവൻസ് ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

