കുവൈത്തിൽനിന്നുള്ള ഹജ്ജ് വിമാനം വെള്ളിയാഴ്ച പുറപ്പെടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഈ സീസണിലെ ആദ്യ ഹജ്ജ് വിമാനം വെള്ളിയാഴ്ച പുറപ്പെടും. തീർഥാടകരെ ഹജ്ജിന് കൊണ്ടുപോകുന്നതിന് 75 വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫോർ പ്ലാനിങ് ആൻഡ് പ്രോജക്ട് അഫയേഴ്സ് സാദ് അൽ ഒതൈബി പറഞ്ഞു. ഹജ്ജ് യാത്രികരുടെ സുഗമമായ സഞ്ചാരത്തിനായി പ്രവർത്തിക്കുന്ന എല്ലാവരെയും അൽ ഒതൈബി പ്രശംസിച്ചു. കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സൗദി എയർ കാരിയറായ അഡെൽ വിമാനങ്ങൾ ഹജ്ജ് സർവിസിനായി സജ്ജമായിട്ടുണ്ട്.
തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിന് പ്രത്യേക ഓപറേറ്റിങ് സിസ്റ്റവും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. കൗണ്ടറുകളും വർധിപ്പിക്കും. മാർഗനിർദേശങ്ങൾ നൽകുന്നതിന്വർക്ക് ടീമുകളെയും സജ്ജീകരിക്കും. കുവൈത്ത് എയർവേസ് ടെർമിനൽ- നാല്, ജസീറ എയർവേസ് ടെർമിനൽ- അഞ്ച്, അഡെൽ ൈഫ്ലറ്റ് ടെർമിനൽ-1 എന്നിവിടങ്ങളിൽനിന്നാകും പുറപ്പെടുക. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

