Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പര്‍...

ഗ്രാൻഡ് ഹൈപ്പര്‍ 50ാം ഷോറൂം  സൂക് അൽ കബീറില്‍ ഇന്ന് തുറക്കും 

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പര്‍ 50ാം ഷോറൂം  സൂക് അൽ കബീറില്‍ ഇന്ന് തുറക്കും 
cancel

കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പര്‍ മാര്‍ക്കറ്റിെൻറ 50ാമത് ഒൗട്ട്െലറ്റ് കുവൈത്ത് സിറ്റിയിൽ സൂഖ് അൽ കബീറില്‍ തുറക്കുന്നു. കുവൈത്ത് സിറ്റിയിലെ ഏറ്റവും തിരക്കേറിയ സൂഖ് അൽ കബീറില്‍ 25,000 ചതുരശ്രയടി വിസ്തീർണത്തില്‍ ഒറ്റ ഫ്ലോറിലാണ് പുതിയ ഷോറും ഒരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. യു.എ.ഇ ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന് കീഴിലെ ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ 13ാമത് ഷോറൂമാണിത്. 

തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരേപോലെ ആകര്‍ഷകമായ ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിപണിയാണ് ഗ്രാൻഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പര്‍ മാര്‍ക്കറ്റിെൻറ പ്രത്യേകത ഉൽപാദന കേന്ദ്രങ്ങളില്‍നിന്ന് ഇടനിലക്കാരെ കൂടാതെ സാധനങ്ങൾ വിപണിയിലെത്തിക്കുന്നു എന്നതാണ്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയർ, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പന്നങ്ങളുടെ കമനീയ ശേഖരമാണുള്ളത്. 

ഒപ്പം, വമ്പന്‍ സമ്മാന ഓഫറുകളും നൽകുന്നു. പച്ചക്കറികൾ, പഴം, ഇറച്ചി, മീന്‍ എന്നിവ വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഫാമുകളില്‍നിന്നും ഉയര്‍ന്ന ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഗ്രാന്‍ഡിലെത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും എയർ കാര്‍ഗോയില്‍ ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും നേരിട്ടാണ് എത്തിക്കുന്നത്. അഞ്ച് ജി.സി.സി. രാജ്യങ്ങളിലുമായി പ്രതിദിനം 1,50,000ത്തിലധികം ഉപഭോക്താക്കളാണ് റീജന്‍സിയുടെ സേവനം തേടുന്നത്.

 5,200 ജീവനക്കാരാണുള്ളത്. ഈ വര്‍ഷം കൂടുതല്‍ ഔട്ട്ലെറ്റുകളുമായി ചെറുകിട വ്യാപാര ശൃംഖല വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
 ഗ്രാൻഡ് ഹൈപ്പർ രക്ഷാധികാരി ശൈഖ് ദാവൂദ് സല്‍മാന്‍ അസ്സബാഹ്, റീജൻസി ഗ്രൂപ് ഡയറക്ടർ എൻ.വി. മുഹമ്മദ്, റീജനല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സി.ഇ.ഒ പി.സി. മുഹമ്മദ് സുനീർ, ജനറൽ മാനേജർ തെഹസീര്‍ അലി, ബിസിനസ് ഡെവലപ്മെൻറ് ആൻഡ് മാർക്കറ്റിങ് മാനേജർ സാനിൻ വസീം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgrand hyper
News Summary - grand hyper-kuwait-gulf news
Next Story