നാട്ടുചന്തയെ ഒാർമിപ്പിച്ച് കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയാണ് സൂഖ് അ ൽ ജുമുഅ അഥവാ ഫ്രൈഡേ മാർക്കറ്റ്. നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്നതാണ് ശുവൈഖ് വ്യവ സായ മേഖലക്ക് സമീപം അൽ റായിയിൽ സ്ഥിതിചെയ്യുന്ന ഇൗ തുറന്ന വിപണി.
അവനവെൻറ ആവശ്യ ത്തിനും ബജറ്റിനും അനുസരിച്ച് എല്ലാ തരം വസ്തുക്കളും ഇവിടെ ലഭ്യമാണ്. മൊട്ടുസൂചി മുത ല്‍ വ്യായാമ ഉപകരണങ്ങൾ വരെ എന്തും വിലക്കുറവിൽ ഇവിടെ ലഭിക്കും. ക്യാമ്പുകളിൽനിന്നും കുവൈത്തി വീടുകളിൽനിന്നും ഒഴിവാക്കുന്ന പഴയ സാധനങ്ങൾ തേടിയാണ് പലരും ഇവിടെ എത്തുന്നത്.
ഉപയോഗിച്ചതാണെങ്കിലും അത്ര പഴയതും കേടുവന്നതുമല്ലാത്ത ഇത്തരം സാധനങ്ങളിൽ തൃപ്തിയടയുന്നവർക്ക് കുവൈത്തിൽ ഇതിനേക്കാൾ മികച്ചൊരു സ്ഥലം കണ്ടെത്താനാവില്ല. നാട്ടിൽ പുതിയ വീടുവെക്കുന്ന പ്രവാസികൾ ധാരാളമായി ഫ്രൈഡേ മാർക്കറ്റിൽനിന്ന് വീട്ടുപകരണങ്ങളും മറ്റും വാങ്ങികൊണ്ടുപോവുകയോ അയക്കുകയോ ചെയ്യാറുണ്ട്. ഫ്രിഡ്ജ്, ടി.വി, സോഫ സെറ്റ്, ക്രോക്കറീസ്, വ്യായാമ ഉപകരണങ്ങൾ, മേശ, കസേര, കാർപെറ്റ്, എ.സി, ബാഗുകൾ, കളിക്കോപ്പുകൾ, സൗന്ദര്യവർധക വസ്തുക്കൾ, വാച്ച് എന്നുതുടങ്ങി ഒട്ടുമിക്ക സാധനങ്ങളും ലഭിക്കും.
ഒറിജിനലും വ്യാജനും വരുന്ന സ്ഥലമായതിനാൽ നോക്കിവാങ്ങാനറിയുന്നവർക്ക് നല്ല സാധനങ്ങൾ ചുളുവിലക്ക് സ്വന്തമാക്കി മടങ്ങാം. കുവൈത്തി വീടുകളിൽനിന്ന് ഒഴിവാക്കുന്ന നല്ല ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നിസ്സാര തുകക്ക് കിട്ടും. ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാവുന്ന സംവിധാനവും ഇതിനകത്തുതന്നെയുണ്ട്. ചോദിക്കുക പണം എടുത്തുകൊടുക്കരുതെന്നാണ് ഇവിടത്തെ സ്ഥിരം സന്ദർശകരായ ചില ഉപഭോക്താക്കളുടെ ഉപദേശം. 30 ദീനാർ വിലപറഞ്ഞ സാധനം വിലപേശി മൂന്നു ദീനാറിന് വാങ്ങിയ അനുഭവം ഇവർ പങ്കുവെക്കുന്നു. ഫ്രൈഡേ മാർക്കറ്റ് എന്നാണ് പേരെങ്കിലും എല്ലാ ദിവസവും പ്രവർത്തിക്കുന്നു. അതേസമയം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കച്ചവടം സജീവമായി നടക്കുന്നത്.
ഏകദേശം ഒരു കിലോമീറ്ററോളം വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന മാർക്കറ്റിന് അനുബന്ധമായി അത്രത്തോളം തന്നെ വിസ്തൃതിയിൽ പാർക്കിങ് സൗകര്യവുമുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റും പള്ളിയും എ.ടി.എം സൗകര്യവും, ശുചിമുറിയും എല്ലാം ഇവിടെയുണ്ട്. ഫ്രൈഡേ മാർക്കറ്റിലെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യ, ഫിലിപ്പീൻസ്, ഇൗജിപ്ത്, ബംഗ്ലാദേശ്, സിറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികളാണ്. കുവൈത്തികളും ധാരാളമായി എത്തുന്നുണ്ട്. യൂറോപ്യന്മാരെയും അമേരിക്കക്കാരെയും മാർക്കറ്റിൽ നമുക്ക് കാണാം. വെറുതെ നടക്കാൻ ഇറങ്ങിയാലും ചുറ്റിക്കാണാൻ ഏറെയുള്ള സ്ഥലമാണിത്. ഫ്രൈഡേ മാർക്കറ്റ് സന്ദര്‍ശിച്ച ആരും വെറും കൈയോടെ മടങ്ങിപ്പോവാറില്ല എന്നത് വേറെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.