Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലിബിയക്ക് പൂർണ...

ലിബിയക്ക് പൂർണ പിന്തുണ തുടരും, ബന്ധം ശക്തിപ്പെടുത്തും

text_fields
bookmark_border
Foreign Ministers
cancel
camera_alt

വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ലിബിയൻ വിദേശകാര്യ

മന്ത്രി നജ്‌ല മംഗൂഷിനൊപ്പം

കുവൈത്ത് സിറ്റി: ലിബിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ കാത്തുസൂക്ഷിക്കാനും സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്തിന്റെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ലിബിയൻ വിദേശകാര്യ മന്ത്രി ഡോ. നജ്‌ല മംഗൂഷുമായുള്ള കൂടിക്കാഴ്ചയിലാണ് ശൈഖ് സലീം കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം, വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി. ലിബിയയിൽ സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങളെയും ലിബിയൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.

ഔദ്യോഗിക സന്ദർശന ഭാഗമായി തിങ്കളാഴ്ചയാണ് ലിബിയൻ വിദേശകാര്യ മന്ത്രി ഡോ. നജ്‌ല മംഗൂഷ് കുവൈത്തിൽ എത്തിയത്. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രോട്ടോകോളുകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അംബാസഡർ നബീൽ അൽ ദഖിൽ, ലിബിയയിലെ കുവൈത്ത് അംബാസഡർ സിയാദ് അൽ മഷാൻ, ശൈഖ് സലീമിന്റെ ഓഫിസ് കാര്യ സഹമന്ത്രി നവാഫ് അബ്ദുല്ലത്തീഫ് അൽ അഹമ്മദ്, കുവൈത്തിലെ ലിബിയൻ അംബാസഡർ സുലൈമാൻ അൽസാഹിലി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വിമാനത്താവളത്തിൽ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingForeign Ministers
News Summary - Foreign Ministers held a meeting
Next Story