സൗഹൃദ ഫുട്ബാൾ: കുവൈത്ത് ദേശീയ ടീം സൗദിയിൽ
text_fieldsകുവൈത്ത് സിറ്റി: സൗഹൃദ ഫുട്ബാൾ മത്സരത്തിനായി കുവൈത്ത് ദേശീയ ടീം സൗദിയിലെത്തി. സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ ടീം റിയാദിൽ പരിശീലനത്തിലാണ്. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിശീലനം. മത്സരത്തിനും സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നില്ല.
മാർച്ച് 25ന് 8.30നാണ് മത്സരം. ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സൗഹൃദ മത്സരം കളിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾ മേയ് 31നും ജൂൺ 15നും ഇടയിൽ കുവൈത്തിൽ നടത്തും. കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറക്കാൻ ഹോം ആൻഡ് എവേ രീതിക്ക് പകരം ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ത്രേലിയ, ജോർഡൻ, ചൈനീസ് തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും.
ഗ്രൂപ് ബിയിൽ അഞ്ചുകളിയിൽ പത്ത് പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാല് കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാല് കളിയിൽ ഏഴ് പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ച് കളിയിൽ മൂന്ന് പോയൻറുള്ളപ്പോൾ നാല് മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല. അടുത്തയാഴ്ച ലബനാന് എതിരെയും കുവൈത്ത് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.