അഗ്നിസുരക്ഷ പ്രതിരോധം: കർശന പരിശോധന തുടരുന്നു
text_fieldsഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സ്ഥാപനത്തിൽ നോട്ടീസ്
പതിക്കുന്നു
കുവൈത്ത് സിറ്റി: തീപിടിത്ത പ്രതിരോധം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഫയർഫോഴ്സ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്സ് സൗത്ത് അംഘാര പ്രദേശത്ത് വിപുലമായ പരിശോധന കാമ്പയിൻ നടത്തി. വൈദ്യുതി, ജല മന്ത്രാലയം, വ്യവസായത്തിനായുള്ള പൊതു അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ അതോറിറ്റി, മാൻപവർ ജനറൽ അതോറിറ്റി എന്നിവയുൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന.
കെട്ടിടങ്ങളും സ്ഥാപനങ്ങളും പരിശോധിച്ച സംഘം സുരക്ഷാ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുത്തു. ജനറൽ ഫയർ ഫോഴ്സിന്റെയും മറ്റു വകുപ്പുകളുടെയും നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നിരവധി സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ഇവ പ്രതിരോധിക്കുന്നതായി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതരുടെ ഉണർത്തി. ജനറൽ ഫയർഫോഴ്സ് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണം. തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കൾ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും കൂട്ടിയിടരുത്. ഗ്യാസ്, വൈദ്യുതി എന്നിവ ശ്രദ്ധയോടെ ഉപയോഗിക്കണം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയലംഘകർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

