വെട്ടുകിളി കൃഷിനാശം: കർഷകർക്ക് നഷ്ടപരിഹാരം
text_fieldsകുവൈത്ത് സിറ്റി: വെട്ടുകിളി കൃഷിനാശം വിതച്ച കർഷകർക്ക് കാർഷിക മത്സ്യബന്ധന പബ്ലി ക് അതോറിറ്റി നഷ്ടപരിഹാരം നൽകി. ഇതിനായുള്ള അപേക്ഷ സ്വീകരിക്കാൻ സമിതി രൂപവത്ക രിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 16 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൂടു തൽ പേർ സമീപിക്കുമെന്നാണ് കരുതു
ന്നത്.
കാർഷിക മത്സ്യബന്ധന പബ്ലിക് അതോറിറ്റിയും ഫാർമേഴ്സ് യൂനിയനും ചേർന്നാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. രണ്ടാഴ്ചയായി വഫ്രയിലെ ഫാമുകളിൽ വെട്ടുകിളി നാശം വിതച്ച കർഷകരുമായി സംസാരിക്കുന്നതായി കർഷക യൂനിയൻ മേധാവി അബ്ദുല്ല അൽ ദമക് പ
റഞ്ഞു.
വെട്ടുകിളികളെ തടയാൻ കാർഷിക അതോറിറ്റിയുടെ നേതൃത്വത്തിൽ ഫാമുകളിൽ രാസമരുന്ന് തളിക്കുന്നുണ്ട്. വിളക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാൻ ശ്രമിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വരുന്ന വെട്ടുകിളികൾ കൃഷി നശിപ്പിക്കുന്നത് കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സമീപകാലത്തില്ലാത്ത ഭീഷണിയാണ് കർഷകർ നേരിടുന്നത്.
കാർഷിക പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അഗ്നിശമന സേന, നാഷനൽ ഗാർഡ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി എന്നിവയിലെ 230 ജീവനക്കാരെ 12 സംഘങ്ങളാക്കി തിരിച്ചാണ് മരുന്നുതളിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിൽ വഫ്രയിലെ ഫാമുകളിലാണ് വെട്ടുകിളി ആക്രമണമുള്ളത്. സുലൈബിയയിലെ ഫാമുകളിലേക്കുകൂടി ബാധിക്കാതിരിക്കാൻ അധികൃതർ ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.