11000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റിന് അംഗീകാരമില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത്11,000 വിദേശി എൻജിനീയർമാരുടെ സർട്ടിഫിക്കറ്റിന് അംഗീകാര ം നൽകാതെ തള്ളിയതായി കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ അൽ അതാൽ വ്യക്തമാക്കി. എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിയേഴ്സിെൻറ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്. 2018 മാർച്ച് മുതൽ എൻജിനീയേഴ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും എൻജിനീയർമാർക്ക് അംഗീകാരം നഷ്ടമായത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും. നിരവധി മലയാളി എൻജിനീയർമാരും ഇക്കൂട്ടത്തിൽ ഉള്ളതായാണ് സൂചന.
കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ എന്നാണ് സൊസൈറ്റിയുടെ നിലപാട്. ഇന്ത്യയിൽ എൻ.ബി.എ അക്രെഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കാണ് എൻ.ഒ.സി നിഷേധിക്കപ്പെടുന്നത്. എൻജിനീയർ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാർക്ക് മുന്നിലുള്ള വഴികൾ. എൻജിനീയേഴ്സ് സൊസൈറ്റി നടത്തിയ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും അംഗീകാരം നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.