അമീറിന്റെ ഉത്തരവ്; 539 തടവുകാർക്ക് പൊതുമാപ്പ്
text_fieldsതടവുകാരുടെ ജയിൽ മോചനവും ശിക്ഷ കാലാവധി കുറക്കലും
ഇതിൽ ഉൾപ്പെടുന്നു
കുവൈത്ത് സിറ്റി: മാനുഷിക പ്രതിബദ്ധതയുടെയും തടവുകാർക്ക് ജീവിതത്തിലേക്ക് തിരികെ വരാനും അവസരം ഒരുക്കി അമീർ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് പ്രകാരം മാനദണ്ഡങ്ങൾ പാലിച്ച് 539 തടവുകാർക്ക് മാപ്പുനൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തടവുകാരുടെ ജയിൽ മോചനവും ശിക്ഷ കാലാവധി കുറക്കലും ഇതിൽ ഉൾപ്പെടുന്നു.
ചിലർ ഉടനടി മോചിതരായതായും മറ്റുള്ളവരുടെ ശിക്ഷാവിധികൾ വെട്ടിക്കുറക്കുകയും ചെയ്തു.തടവുകാർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ അവസരം നൽകുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
മറ്റു സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും പൂർത്തിയാക്കി അർഹരായ തടവുകാരെ വേഗത്തിൽ മോചിപ്പിക്കുകയും ശിക്ഷ ഇളവുകൾ കാലതാമസമില്ലാതെ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തുവെന്ന് സ്പെഷൽ സെക്യൂരിറ്റി അഫയേഴ്സ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ വ്യക്തമാക്കി.
തടവുകാരെ വിട്ടയക്കുക മാത്രമല്ല, അവർക്കും അവരുടെ കുടുംബങ്ങൾക്കും വീണ്ടും മികച്ച ജീവിതം ആരംഭിക്കാനും നിയമത്തിൽ ഉറച്ചുനിൽക്കാനും സമൂഹത്തിനു വേണ്ടി മെച്ചപ്പെട്ട ചെയ്യാനുമുള്ള അവസരം നൽകുകയാണ് പൊതുമാപ്പുനൽകൽ വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

