Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരുന്നാൾ...

പെരുന്നാൾ ആരവമില്ലാതെ വിപണി

text_fields
bookmark_border
പെരുന്നാൾ ആരവമില്ലാതെ വിപണി
cancel

കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിപണിയിൽ പെരുന്നാൾ ആരവം കാണുന്നില്ല. റമദാൻ അവസാന പത്തിൽ വിപണിയിൽ പെരുന്നാൾ ഒരുക്കത്തിെൻറ തിരക്കുകൾ കണ്ടുവരാറുണ്ട്. ഇത്തവണ ഇതുവരെ വലിയ തിരക്ക് കാണുന്നില്ല. കഴിഞ്ഞ വർഷവും ഇതുതന്നെയായിരുന്നു സ്ഥിതി.

വലിയൊരു വിഭാഗം വിദേശികൾ നാട്ടിലായതും വിപണിയെ ബാധിക്കുന്നുണ്ട്. പെരുന്നാളിന് മുമ്പായി നാട്ടിൽ പോകുന്നവരുടെ പർച്ചേഴ്സ് മുൻകാലങ്ങളിൽ ഇൗ സമയത്ത് കച്ചവടം വർധിപ്പിക്കാറുണ്ട്. അഞ്ചുദിവസമാണ് ഇത്തവണ അവധി. ഹ്രസ്വകാല അവധിക്കോ വാർഷികാവധിക്കോ ഇപ്പോൾ നാട്ടിൽ പോകാൻ വകുപ്പില്ല.

നാട്ടിൽനിന്ന് ഇങ്ങോട്ടുള്ള വിമാനം എന്ന് ശരിയാകും എന്നത് സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്. ഭാഗിക കർഫ്യൂ നിലവിലുള്ളതും വ്യാപാരം മന്ദീഭവിപ്പിക്കുന്നു. കുറഞ്ഞ സമയം മാത്രം തുറന്നുപ്രവർത്തിക്കാൻ കഴിയുന്നതിനാൽ വരവും ചെലവും ഒത്തുപോകാതെ വ്യാപാരികൾ പ്രയാസപ്പെടുകയാണ്.

ആളുകൾ ജോലിക്ക് പോയി വന്നതിന് ശേഷമാണ് പർച്ചേഴ്സിന് ഇറങ്ങുന്നത് പതിവ്. ഇൗ സമയത്താണ് വ്യാപാര നിയന്ത്രണം. സ്ഥാപനം തുറക്കുന്നതിനാൽ വാടക, ശമ്പള ചെലവുകൾ കൊടുക്കേണ്ടി വരുന്നു. എന്നാൽ, ഇതനുസരിച്ച് വരുമാനമില്ല. കർഫ്യൂവും കോവിഡ് പ്രതിസന്ധിയും അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിലാണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിൽക്കുന്നത്.

നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം താഴ് വീണു. കഴിഞ്ഞ വർഷത്തെ കർഫ്യൂവിലും ലോക്ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതും വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതും. ലക്ഷക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന മേഖല കൂടിയാണ് ചെറുകിട വ്യാപാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidKuwait Market
News Summary - Eid the market was empty
Next Story