പെരുന്നാൾ: കർശന പരിശോധനയെന്ന് മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിൽ കർശനമായ പരിശോധന നടത്തുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
തെരുവുകച്ചവടം ഉൾപ്പെടെ നിയമലംഘനങ്ങൾ ഇൗ കാലയളവിൽ അധികരിക്കുമെന്നതിനാലാണ് കർശന പരിശോധനക്ക് അധികൃതർ ഒരുങ്ങുന്നത്. കഴിഞ്ഞദിവസം അധികൃതർ 179 കടകൾ പരിശോധിക്കുകയും 21 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. 214 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അലക്ഷ്യമായി നിർത്തിയിട്ട 23 കാറുകൾ എടുത്തുമാറ്റി. മാലിന്യനിക്ഷേപത്തിന് സ്ഥാപിച്ച 13,595 കുട്ടകൾ കഴുകിവൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തു.
ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ അംഗീകരിച്ച് അംഗീകൃത അറവുശാലകളിൽനിന്ന് മാത്രം ബലിമൃഗങ്ങളെ വാങ്ങണമെന്ന് മുനിസിപ്പാലിറ്റി സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അധികൃതർ മുന്നറിയിപ്പ് നൽകുേമ്പാഴും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തെരുവുകച്ചവടം സജീവമാണ്. ബലിമൃഗങ്ങളെ വിൽക്കുന്ന തെരുവുകച്ചവടം പ്രധാന റോഡരികുകളിൽതന്നെ കാണാം. 90 ദീനാർ മുതൽ 110 ദീനാർ വരെ വിലയിൽ റോഡരികുകളിലെ തമ്പുകളിൽ വിൽപനക്കുവെച്ചിരിക്കുന്നു. അംഗീകൃത അറവുശാലകളേക്കാൾ വില കുറവാണെന്നതിനാൽ ആളുകൾ ഇവിടെനിന്ന് വാങ്ങുന്നുമുണ്ട്. മുൻവർഷത്തേക്കാൾ വില അൽപം കൂടുതലാണെന്ന് വിൽപനക്കാരനായ സുഡാനി യുവാവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.