Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മയക്കുമരുന്നിനെതിരെ ആഗോള പോരാട്ടം കരാറിൽ കുവൈത്ത് ഒപ്പുവെച്ചു

text_fields
bookmark_border
മയക്കുമരുന്നിനെതിരെ ആഗോള പോരാട്ടം കരാറിൽ കുവൈത്ത് ഒപ്പുവെച്ചു
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരായ ആഗോള പോരാട്ടത്തിനുള്ള കരാറിൽ കുവൈത്ത് ഒപ്പുവെച്ചു. അമേരിക്ക കൊണ്ടുവന്ന കരാറിലാണ് കുവൈത്ത് അടക്കം െഎക്യരാഷ്ട്രസഭയിലെ 129 രാജ്യങ്ങൾ ഒപ്പുവെച്ചത്. പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷക്കും മയക്കുമരുന്ന് ഉൽപാദനവും വിപണനവും ഉപയോഗവും ഭീഷണിയുയർത്തുന്നതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. മയക്കുമരുന്ന് ആഗോളതലത്തിൽ തന്നെ പ്രശ്നമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം ന്യൂയോർക്കിൽ ലോക നേതാക്കൾ ഒത്തുചേർന്നപ്പോഴും മയക്കുമരുന്നിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ മയക്കുമരുന്നിനെതിരെ ദേശീയ ആക്ഷൻ പ്ലാൻ തയാറാക്കും.

ബോധവത്കരണം, ചികിത്സ, നിയമ- നീതിന്യായ വ്യവസ്ഥകളിൽ അന്താരാഷ്ട്ര സഹകരണം, ഉൽപാദനം അവസാനിപ്പിച്ച് മയക്കുമരുന്ന് വിതരണം കുറക്കൽ തുടങ്ങിയവയിലൂടെ നിരോധിത മരുന്നുകളുടെയും മയക്കുമരുന്നുകളുടെയും ആവശ്യകത ഇല്ലാതാക്കുകയാണ് കരാറിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത്തരം നടപടികൾ സ്വീകരിച്ചാൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധ പണമൊഴുക്ക്, അഴിമതി, ഭീകരത എന്നിവ തടയാനും മയക്കുമരുന്ന് ഉൽപാദനവും വിപണനവും ഇല്ലാതാക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. െഎക്യരാഷ്ട്രസഭയുടെ 73ാമത് സെഷെൻറ ഭാഗമായി ‘മയക്കുമരുന്ന് എന്ന ആഗോള പ്രശ്നം’ വിഷയത്തിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ് പെങ്കടുത്തത്. മയക്കുമരുന്നുകൾക്കെതിരെ പോരാടുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള വിവിധ ആശയങ്ങളും നടപടികളും യോഗത്തിൽ ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsdrugs news
News Summary - drugs news-kuwait-kuwait news
Next Story