ഇരട്ട പൗരത്വക്കാർ ‘അലർട്ട്’ പട്ടികയിൽ
text_fieldsകുവൈത്ത് സിറ്റി: ഇരട്ടപൗരത്വമുള്ളവരുടെ പേര് ആഭ്യന്തരമന്ത്രാലയം ‘അലർട്ട്’ പട്ടികയിൽപെടുത്തി. ഇൗ പട്ടിക സഹിതം കര അതിർത്തി, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രാലയം തുറമുഖകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവദി സർക്കുലർ അയച്ചിട്ടുണ്ട്. രാജ്യത്തിെൻറ പ്രവേശന കവാടങ്ങളിൽ ജോലിചെയ്യുന്ന കുവൈത്തികളല്ലാത്തവരെ വൈകാതെ ഒഴിവാക്കും. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ് കുവൈത്തിെൻറ കൂടി പൗരത്വം കൈവശം വെച്ചിട്ടുള്ളത്.
2018 തുടക്കത്തിൽ തന്നെ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ട്. മറ്റൊരു രാജ്യത്തിെൻറ പൗരത്വം സൂക്ഷിക്കുമ്പോൾ തന്നെ കുവൈത്ത് പൗരത്വവും സംരക്ഷിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയാൻ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് മന്ത്രാലയം. അയൽരാജ്യങ്ങളിൽ താമസിക്കുന്ന ഇത്തരം ആളുകൾ വർഷത്തിൽ കുറച്ചുദിവസം മാത്രം ഇവിടെ തങ്ങി പൗരന്മാർക്ക് കുവൈത്ത് നൽകുന്ന ആനുകൂല്യങ്ങളെല്ലാം പറ്റുന്നതായാണ് ആഭ്യന്തര മന്ത്രാലയം വിശ്വസിക്കുന്നത്.
വ്യാജരേഖകൾ സമർപ്പിച്ച് പൗരത്വം സമ്പാദിച്ചവരെ പിടികൂടാൻ പരിശോധന ശക്തമാക്കുമെന്നാണ് മന്ത്രാലയം നൽകുന്ന സൂചന. ‘പോയി വരുന്നവരുടെ’ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന് ആഭ്യന്തരമന്ത്രാലയത്തിന് ഇവർ ഇവിടെ അധികകാലം താമസിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിക്കാലത്ത് രാജ്യംവിട്ട പലരും മുതിർന്ന ശേഷം മടങ്ങിയെത്തി സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി രജിസ്റ്റർ ചെയ്യുന്നു. രാജ്യത്തെ നിയമം ഇരട്ടപൗരത്വം അനുവദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.