യാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ സാന്നിധ്യം കൂടിവരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി തെരുവു നായ്ക്കളുടെ സാന്നിധ്യം കൂടിവരുന്നു. അബ്ബാസിയയിലെ നടവഴികളിൽ നായ്ക്കളെ ഇപ്പോ ൾ കൂടുതലായി കാണുന്നുമുണ്ട്. മറ്റു ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിലും തെരുവുനായ്ക്കൾ കാണപ്പെടുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് കാർഷിക മത്സ്യ വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ വിഷം കുത്തിവെച്ച് കൊല്ലുന്ന പദ്ധതി ആരംഭിച്ചിരുന്നു.
ഇതിനെതിരെ മൃഗസ്നേഹികൾ ഇറാദ സ്ക്വയറിൽ സമരത്തിനിറങ്ങി. മാനുഷിക സേവനത്തിനും ദയക്കും പേരുകേട്ട കുവൈത്തിന് ചേരാത്ത പ്രവൃത്തിയാണ് ജന്തുക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ ഉപദ്രവമേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നായ്ക്കൾ ഒാടിച്ചും കടിച്ചുമുള്ള അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇറച്ചി മാലിന്യം ഉൾപ്പെടെ റോഡരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നതാണ് നായ്ക്കൾക്ക് ‘സൗകര്യ’മാവുന്നത്.
ജഹ്റ വ്യവസായ മേഖലയിൽ തെരുവുനായ്ക്കൾ ഭീഷണിയാവുന്നതായി നേരത്തേ കർഷകർ പരാതിപ്പെട്ടിരുന്നു. മേഖലയിൽ ആട് വളർത്തൽ കേന്ദ്രങ്ങൾക്ക് നായ്ക്കൾ ഭീഷണിയാവുന്നതായാണ് സ്വദേശികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.