കൊച്ചിയിലേക്കുള്ള വിമാനത്തിൽ രണ്ടു മൃതദേഹങ്ങളും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ശനിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ രണ്ടു മൃതദേഹങ്ങളും. ഹൃദയാഘാതം മൂലം മരിച്ച തൃശൂർ തളിക്കുളം നാട്ടിക സ്വദേശി പി.ബി. താജുദ്ദീൻ (52), ഹൃദയാഘാതം മൂലം തന്നെ മരണപ്പെട്ട കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നന്തികാട്ട് പ്രമോദ് ജേക്കബിെൻറയും (40) മൃതദേഹങ്ങളാണ് പ്രത്യേക യാത്രാവിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരെ കൊണ്ടുപോകുവാൻ സർക്കാർ അയച്ച കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽതന്നെ പ്രത്യേകാനുമതിയോടെ കൊണ്ടുപോവുകയായിരുന്നു.
കെ.കെ.എം.എ മാഗ്നറ്റിെൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആയിരുന്നു പ്രവർത്തനം. യാത്രാവിമാനങ്ങൾ നിലച്ചതോടെ നിരവധി മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോവാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്നത്. ചിലത് കുവൈത്തിൽ തന്നെ സംസ്കരിച്ചു. ചിലത് പ്രവാസി സംഘടനകളുടെ ശ്രമഫലമായി നാട്ടിലേക്കുള്ള കാർഗോ വിമാനത്തിൽ അയച്ചു. ഇടക്കാലത്ത് കാർഗോ വിമാനത്തിൽ മൃതദേഹമയക്കുന്നതിനും അനുമതി നിഷേധിച്ചിരുന്നെങ്കിലും സമ്മർദഫലമായി ഇത് പിന്നീട് പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.