Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേദനയായി...

വേദനയായി ജലാലുദ്ദീെൻറ പാട്ട്; ഇത് ഒാരോ പ്രവാസിയുടെയും മനസ്സ്

text_fields
bookmark_border
വേദനയായി ജലാലുദ്ദീെൻറ പാട്ട്; ഇത് ഒാരോ പ്രവാസിയുടെയും മനസ്സ്
cancel

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ജലാലുദ്ദീൻ കുറച്ചുദിവസം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പാട്ടും കുറിപ്പും ഒാരോ പ്രവാസിയുടെയും മനസ്സിലുള്ളതായിരുന്നു. മരണമെന്ന അനിവാര്യതക്ക് മുന്നിൽ ജലാൽ കീഴടങ്ങിയപ്പോൾ വേദനയായി ഇൗ കുറിപ്പും പാട്ടും.

‘‘ഒരുവട്ടം കൂടി നാട്ടില് 
ഒന്ന്പറന്നെത്താൻ 
കൊതി ബീവിയും 
മക്കളുമൊന്നിച്ച് 
പെരുന്നാള് കൂടുവാൻ 
കൊതീ...’’

എന്ന് തുടങ്ങുന്ന പാട്ട് വെറുതെ പാടിയിട്ടതല്ലെന്ന് കൂടെയുള്ള കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. ‘എത്രകാലം ഇനിയും കാത്തിരിക്കണമെന്നറിയില്ല. ഈ... വരുന്ന പെരുന്നാളും ഇവിടെ പ്രയാസത്തിെൻറ ലോകത്തിൽ പ്രവാസിയായി പ്രയാസങ്ങളോടെ തനിച്ച് കഴിയാനാണ് വിധി. അതാണ് പ്രവാസി, പ്രവാസ ജീവിതം. പ്രവാസികളെ തള്ളിപ്പറയുന്നവർ ഓർക്കുക ഈ കാലവും കഴിഞ്ഞു പോകും. എല്ലാ പ്രവാസികളായ എെൻറ ചങ്കുകൾക്ക് അള്ളാഹു എന്നും ശാന്തി സമാധാനം തന്ന് അനുഗ്രഹിക്കട്ടെ... ആമീൻ... സ്നേഹത്തോടെ നിങ്ങളുടെ സുഹൃത്ത് ജലാൽ ചാവക്കാട്’ ഇതായിരുന്നു കുറിപ്പ്. നാടണയാനും പ്രിയപ്പെട്ടവരെ കാണാനുമുള്ള കൊതിയോടൊപ്പം ഇൗ വിഷമഘട്ടത്തിൽ പ്രവാസികളെ തള്ളിപ്പറയുകയും തുണയാവാതിരിക്കുകയും ചെയ്തവരോടുള്ള പ്രതിഷേധവും അദ്ദേഹത്തിെൻറ വാക്കുകളിലുണ്ട്. സഹൃദയനായിരുന്നു ജലാൽ. സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പറയാൻ നല്ലതുമാത്രം. വിമാനം അനുവദിക്കാതെയും സാേങ്കതിക തടസ്സങ്ങൾ ഉന്നയിച്ചും പ്രവാസികളുടെ നാട്ടിലെത്താനുള്ള മോഹത്തിന് വിലങ്ങിടുന്നതിന് എതിരായ വികാരം പാട്ടായും വാക്കുകളായും പ്രകടിപ്പിച്ച ജലാൽ സ്വന്തം മരണത്തിലൂടെ അതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇനിയും അധികൃതർ ഇൗ വിഷയം ശ്രദ്ധിക്കുന്നില്ലെങ്കിൽ ഒരുപാട് ജലാലുമാർ നാടണയാനുള്ള മോഹം ബാക്കിയാക്കി മണൽഭൂമിയിൽ മൃതിയടയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjalaludheencovid
News Summary - covid-jalaludheen-kuwait-gulf news
Next Story