കോവിഡ്: കുവൈത്ത് വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fieldsകുവൈത്ത് സിറ്റി: നോവൽ കൊറോണ വൈറസിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇൗജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മാർച്ച് എട്ടുമുതലാണ് ഉത്തരവ് ബാധകമാവുക. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത് സെൻററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്.
കുവൈത്ത് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത് സെൻററുകളുടെ സർട്ടിഫിക്കറ്റ് മതി. പുതിയ ആളുകൾക്കും അവധിക്ക് നാട്ടിൽ പോയവർക്കും ഉത്തരവ് ബാധകമാണ്. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്ന കുവൈത്തികൾക്ക് പ്രശ്നമില്ല.

മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ സ്വന്തം ചെലവിൽ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ് കുവൈത്ത് വഹിക്കില്ലെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പിെൻറ സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
