Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 5:02 PM IST Updated On
date_range 19 Feb 2018 5:02 PM ISTപൊടിക്കാറ്റും മഴയും: ജനജീവിതത്തെ നേരിയ തോതിൽ ബാധിച്ചു
text_fieldsbookmark_border
camera_alt????????????? ???????? ???????????????????? ?????????????????
കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി അനുഭവപ്പെട്ട പൊടിക്കാറ്റും മഴയും ജനജീവിതത്തെ പ്രയാസത്തിലാക്കി. ഇന്നലെ പുലർച്ചയോടെയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിമയമാക്കിക്കൊണ്ടുള്ള കാറ്റടിച്ചുവീശിയത്. ഇതിനിടയിൽ ചാറ്റൽ മഴ കൂടി പെയ്തതാണ് കൂടുതൽ പ്രയാസമുണ്ടാക്കിയത്.
ജോലിക്ക് പോകുന്ന സമയമായതിനാൽ താമസയിടങ്ങളിൽനിന്ന് വാഹനത്തിലേക്കും തുടർന്ന് ജോലിസ്ഥലത്തേക്കും എത്തിപ്പെടാൻ ആളുകൾ പാടുപെട്ടു.
പൊടിമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപ്പരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവരും ബുദ്ധമുട്ടി. ഇത്കാരണമുള്ള ഗതാഗത കുരുക്കിൽപ്പെട്ട് പലരും വൈകിയാണ് ഓഫിസുകളിലും സ്കൂളുകളിലുമെത്തിയത്. മണിക്കൂറിൽ 20-60 വരെ കിലോ മീറ്റർ വേഗത്തിലടിച്ച കാറ്റാണ് െപാടിപടലങ്ങളുയരാൻ കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതിനിടെ, പൊടിക്കാറ്റ് തുറമുഖങ്ങളിലെ കപ്പൽ -ചരക്ക് നീക്കത്തെയും വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമാനമായ കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരുന്നതിനാൽ വാഹനമോടിക്കുന്നവരും കാൽനടക്കാരും കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജോലിക്ക് പോകുന്ന സമയമായതിനാൽ താമസയിടങ്ങളിൽനിന്ന് വാഹനത്തിലേക്കും തുടർന്ന് ജോലിസ്ഥലത്തേക്കും എത്തിപ്പെടാൻ ആളുകൾ പാടുപെട്ടു.
പൊടിമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപ്പരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവരും ബുദ്ധമുട്ടി. ഇത്കാരണമുള്ള ഗതാഗത കുരുക്കിൽപ്പെട്ട് പലരും വൈകിയാണ് ഓഫിസുകളിലും സ്കൂളുകളിലുമെത്തിയത്. മണിക്കൂറിൽ 20-60 വരെ കിലോ മീറ്റർ വേഗത്തിലടിച്ച കാറ്റാണ് െപാടിപടലങ്ങളുയരാൻ കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതിനിടെ, പൊടിക്കാറ്റ് തുറമുഖങ്ങളിലെ കപ്പൽ -ചരക്ക് നീക്കത്തെയും വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമാനമായ കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരുന്നതിനാൽ വാഹനമോടിക്കുന്നവരും കാൽനടക്കാരും കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
