Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിവിൽ െഎഡി...

സിവിൽ െഎഡി ഉപയോഗിച്ച് പ്രീപെയ്ഡ് കണക്ഷൻ തട്ടിപ്പ്: നടപടിയെടുക്കണമെന്ന് കേരള പ്രവാസി  വെൽഫെയർ അസോസിയേഷൻ

text_fields
bookmark_border

കുവൈത്ത് സിറ്റി: പ്രവാസികളുടെ സിവിൽ ഐഡി ഉപയോഗിച്ച് പ്രീപെയ്ഡ് കണക്ഷനും ഇൻറർനെറ്റ് ലൈനും മൊബൈൽ ഫോണും എടുക്കുന്ന തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.  ടെലികോം കമ്പനികളിൽനിന്ന് വിളിക്കുേമ്പാഴോ അവധിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തുമ്പോഴോ ആണ് പലരും സ്വന്തം പേരിൽ വൻബാധ്യതയുള്ളത് അറിയുന്നത്. 150 ദീനാർ മുതൽ 2000 ദീനാർ വരെ ഇങ്ങനെ നഷ്ടപ്പെട്ടവരുണ്ട്. തുക പെട്ടെന്ന് അടച്ചില്ലെങ്കിൽ മൂന്നിരട്ടി പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്ന ഭീഷണിക്ക് മുന്നിൽ വിദേശികൾ നിസ്സഹായരാവുകയാണ്. ലൈൻ എടുത്ത അപേക്ഷയിലും കമ്പനി രേഖകളിലും ചൂഷണത്തിന് ഇരയായവരുടെ സിവിൽ ഐഡി കോപ്പി ഉണ്ട് എന്നതൊഴിച്ചാൽ, ഒപ്പും വിരലടയാളവും എല്ലാം വേറെയാണ് എന്നതിനാൽ നിയമപരമായി ബാധ്യതയില്ല. എന്നാൽ, നിയമസഹായം ചെലവേറിയതായതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണ്. രണ്ടു വർഷം മുമ്പ് ചില സന്നദ്ധ സംഘടനകൾ ബോധവത്കരണവും നിയമസഹായവും നൽകിയെങ്കിലും പൂർണമായും ഫലപ്രദമായില്ല. 

സാധാരണയായി ടെലിഫോൺ- ഇൻറർനെറ്റ് ലൈൻ, മൊബൈൽ എടുക്കുവാൻ അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് ഔദ്യോഗിക സെയിൽസ് കൗണ്ടറിൽ പോയി, സിവിൽ ഐഡി കോപ്പി നൽകി, അപേക്ഷയിൽ ഒപ്പിട്ട് മെഷിൻ വഴി വിരലടയാളം രേഖപ്പെടുത്തി, ശേഷം അപേക്ഷ ഫോറം പ്രിൻറ് ചെയ്ത് അതിൽ വീണ്ടും ഒപ്പിട്ട ശേഷം ആണ് ലൈനും മൊബൈലും നൽകുന്നത്. ടെലികോം കമ്പനി സെയിൽസ് കൗണ്ടർ ജീവനക്കാർ സഹകരിക്കാതെ ഇത്തരം ഒരു തട്ടിപ്പിന് സാധ്യത ഇല്ലാത്തതും ഇത് കൊണ്ടാണ്. സാധാരണക്കാരുടെ അജ്ഞതയും നിസ്സഹായാവസ്ഥയുമാണ് ചൂഷണം ചെയ്യപ്പെടുന്നത്.  വിഷയം ടെലികോം കമ്പനികളുടെ ശ്രദ്ധയിൽപെടുത്താൻ എംബസിയും പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് കേരള പ്രവാസി കേരള വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടന ബോധവത്കരണ കാമ്പയിൻ നടത്തുമെന്ന് കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് മുബാറക് കാമ്പ്രത്ത് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil
News Summary - civil
Next Story