രാജ്യത്തെ 1292 പേരുടെകൂടി പൗരത്വം റദ്ദാക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ 1292 പേരുടെകൂടി പൗരത്വം റദ്ദാക്കാൻ കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റി തീരുമാനം. യോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു.
ഇരട്ട പൗരത്വമാണ് എട്ട് വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ കാരണം. വ്യാജരേഖ ചമച്ചും, വഞ്ചന എന്നിവയിലൂടെ നേടിയ പൗരത്വമാണ് റദ്ദാക്കപ്പെട്ടതിൽ ഭൂരിപക്ഷവും. നേരത്തെയും ഇത്തരത്തിലുള്ള നിരവധി പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കിയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പൗരത്വത്തിനായുള്ള സുപ്രീം കമ്മിറ്റിയാണ് വിശദമായ പരിശോധനകൾക്കുശേഷം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുന്നത്. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത്തരക്കാരുടെ പൗരത്വം റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

