തട്ടിപ്പുകേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പണാപഹരണ കേസിലെ പ്രതിയായ മലയാളി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി യൂസുഫ് ആണ് പിടിയിലായത്. ഭർത്താവിനെ കുവൈത്തിൽ തടവിലാക്കിയതായി ഇയാളുടെ ഭാര്യ കോഴിക്കോട് പേരാമ്പ്രക്കടുത്ത ചെമ്പ്ര ഭഗവതികണ്ടി സഫിയ (45) പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ജോലി ചെയ്തിരുന്ന കടയിൽനിന്ന് 63,47,180 രൂപ ഇയാൾ മോഷ്ടിച്ചെന്നാണ് മറുവിഭാഗം നൽകിയ പരാതിയിൽ പറയുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ യൂസുഫിന് യാത്രാവിലക്ക് ഉണ്ടായിരുന്നു. ചെറിയ വരുമാനക്കാരനായ യൂസുഫ് കഴിഞ്ഞ ആറുവർഷത്തിനിടെ ഭീമമായ തുക നാട്ടിലയച്ചതിെൻറ രേഖകളും മറ്റു തെളിവുകളും ഇവർ പൊലീസിന് കൈമാറിയിരുന്നു. നാദാപുരം സ്വദേശി മുഹമ്മദിെൻറ കടയിലെ കാഷ്യറായിരുന്ന യൂസുഫ് ആറുവർഷത്തിനിടെ പലപ്പോഴായി കവർന്ന പണം തിരിച്ചുകിട്ടുന്നതിനായി മധ്യസ്ഥശ്രമത്തിെൻറ ഭാഗമായാണ് സ്ഥലവും കെട്ടിടവും രജിസ്റ്റർ ചെയ്തുകൊടുക്കാമെന്ന് വ്യവസ്ഥയുണ്ടാക്കിയത്. തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും താൻ മുഹമ്മദിെൻറ കടയിൽനിന്ന് ശമ്പളം കൂടാതെ 63,47,180 രൂപ എടുത്തതായും യൂസുഫ് എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്.
140 ദീനാർ ശമ്പളമുള്ള യൂസുഫിന് ഇത്രയും തുക നാട്ടിലയക്കാൻ ഒരിക്കലും കഴിയില്ല. ഇദ്ദേഹം കുറ്റസമ്മതം നടത്തുന്നതിെൻറ വിഡിയോ, ഒാഡിയോ റെക്കോഡുകളും എക്സ്ചേഞ്ച് മുഖാന്തരം പണമയച്ചതിെൻറ രേഖകളും പൊലീസിെൻറ പക്കലുണ്ട്. തനിക്ക് ഇക്കാലമത്രയും ശമ്പളം കൃത്യമായി ലഭിച്ചിട്ടുണ്ടെന്നും തന്നെയാരും തടഞ്ഞുവെച്ചിട്ടില്ലെന്നും യൂസുഫ് രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. തന്നെ അപമാനിക്കരുതെന്ന യൂസുഫിെൻറ അഭ്യർഥന മാനിച്ച് നഷ്ടപ്പെട്ട തുകക്ക് പകരമായി സ്ഥലം എഴുതിനൽകാമെന്ന വ്യവസ്ഥയിൽ മുഹമ്മദ് കേസ് നൽകാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭർത്താവിനെ കുവൈത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.