Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅർബുദം നേരത്തേ...

അർബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ ഭേദമാക്കാം

text_fields
bookmark_border
അർബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ ഭേദമാക്കാം
cancel

കുവൈത്ത് സിറ്റി: അർബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ പെട്ടെന്ന് ചികിത്സിച്ചുഭേദമാക്കാനും മരിക്കുന്നവരുടെ എണ്ണം കുറക്കാനും ആകുമെന്ന് കുവൈത്ത് അർബുദ ബോധവത്കരണ കാമ്പയിൻ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലെ. സ്തനാർബുദ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർബുദം ബോധവത്കരണത്തിലൂടെ 30 ശതമാനത്തോളം അസുഖം ഭേദമാക്കാന്‍ കഴിയുമെന്നും അൽ സാലെ പറഞ്ഞു.

ജീവിതശൈലിയാണ് ഒരു പരിധിവരെ അർബുദം വരാനുള്ള കാരണം. അർബുദം തുടക്കത്തില്‍തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. രോഗനിർണയം വളരെ പ്രധാനമാണ്. വൈകുംതോറും രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CancerkuwaitCancer detection
News Summary - Cancer can be cured by early detection.
Next Story