Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപുതിയ പാർലമെൻറ്...

പുതിയ പാർലമെൻറ് വിദേശികൾക്ക് നിർണായകമെന്ന് വിലയിരുത്തൽ

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് സ്വദേശികളുടെ ആഭ്യന്തര കാര്യം എന്നുപറഞ്ഞ് അവഗണിക്കാൻ രാജ്യനിവാസികളായ വിദേശികൾക്കു കഴിയില്ല. വിദേശികളെ ഏറെ ബാധിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

വിദേശികൾെക്കതിരായ പല തീരുമാനങ്ങളുടെയും പ്രഭവകേന്ദ്രമായിട്ടുള്ളത് എം.പിമാരുടെ കരടുനിർദേശങ്ങളായിരുന്നു എന്നതുകൊണ്ടാണ് വിദേശികൾക്കും കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം നിർണായകമാവുന്നത്.

വിദേശികൾക്കെതിരായി ഏറ്റവും കൂടുതൽ പ്രസ്താവന നടത്തിയിട്ടുള്ള സഫ അൽ ഹാഷിം എം.പിയുടെ പരാജയം രാജ്യത്തെ വിദേശികളിൽ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികൾ ശ്വസിക്കുന്ന വായുവിനുവരെ നികുതി ഇൗടാക്കണമെന്ന് ഒരിക്കൽ ഇവർ പറഞ്ഞത് വിവാദമായിരുന്നു.

സ്വദേശിവത്കരണം, വിദേശികൾക്ക് േക്വാട്ട നിശ്ചയിക്കൽ, പണമയക്കലിന് നികുതി, വിദേശികളുടെ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തലും വർധിപ്പിക്കലും തുടങ്ങി നിരവധി നിർദേശങ്ങൾ ഇത്തരത്തിൽ എം.പിമാരിൽനിന്ന് ഉണ്ടായിട്ടുണ്ട്. പലതിലും സർക്കാറിന് മുന്നോട്ടുപോവേണ്ടിയും വന്നു.

പാർലമെൻറിലെ സ്വദേശിവത്കരണ സമിതി അധ്യക്ഷൻ ഖലീൽ ഇബ്രാഹിം അൽ സാലിഹ്, ശുെഎബ് അൽ മുവൈസിരി, യൂസുഫ് അൽ ഫദ്ദാല ഉൾപ്പെടെ സ്വദേശികളുടെ താൽപര്യം സംരക്ഷിക്കാൻ കൂടുതൽ കർശനമായ നടപടികൾ എടുക്കണം എന്നുവാദിക്കുന്ന നിരവധി സിറ്റിങ് എം.പിമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജനസംഖ്യ സന്തുലനം സാധ്യമാക്കാൻ വിദേശകൾക്ക് േക്വാട്ട നിശ്ചയിക്കണം എന്നതുൾപ്പെടെ പല അജണ്ടകളും പുതിയ പാർലമെൻറിെൻറ പരിഗണനക്കു വരും.

ജനസംഖ്യ സന്തുലനം 2021 ആദ്യ മാസങ്ങളിൽതന്നെ ചർച്ചയാവും. പുതിയ എം.പിമാരുടെ ഇക്കാര്യത്തിലെ നിലപാടുകൾ നിർണായകമാ

വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story