വിമാന ടിക്കറ്റിനൊപ്പം എട്ട് ദീനാർ ഫീസ്: തീരുമാനം മരവിപ്പിച്ചതായി റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് പ്രത്യേക നികുതി ഏർെപ്പടുത്താനുള്ള നീക്കം മരവിപ്പിച്ചതായി റിപ്പോർട്ട്.
ഏപ്രിൽ ഒന്നു മുത ൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്ക് ഒരു ടിക്കറ്റിന് എട്ട് ദീ നാർ എയർപോർട്ട് പാസഞ്ചർ സർവിസ് ചാർജ് എന്ന പേരിൽ അധികം ഇൗടാക്കാൻ തീരുമാനിച്ചിരുന്നു.
ഏപ്രിൽ ഒന്നിനു ശേഷം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിനൊപ്പം സർവിസ് ചാർജ് കൂടി ഇൗടാക്കണമെന്ന് വിമാനക്കമ്പനികൾക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർക്കും ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും രണ്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്കും കുവൈത്തിൽ നിന്നും നാടുകടത്തപ്പെടുന്നവർക്കും മാത്രമാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, തൽക്കാലം നികുതി ഇൗടാക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്. പാർലമെൻറംഗം റിയാദ് അദസാനിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിഷയത്തിൽ താൻ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായും നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നതായി അധികൃതർ വ്യക്തമാക്കിയതായും റിയാദ് അദസാനി എം.പി പറഞ്ഞു. എട്ട് ദീനാർ സർവിസ് ചാർജ് കൂടി അടക്കേണ്ടിവരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ പ്രഹരമാകുമായിരുന്നു.
നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.