വിമാനത്താവളം നാലാം ടെർമിനലിൽനിന്ന് യൂറോപ് സർവിസ് ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: ലണ്ടൻ ഒഴികെയുള്ള യൂറോപ്യൻ നഗരങ്ങളിലേക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽനിന്ന് ഞായറാഴ്ച സർവിസ് ആരംഭിക്കും. ലണ്ടനിലേക്കുള്ള സർവിസ് പിന്നീടേ ആരംഭിക്കൂ എന്ന് സിവിൽ വ്യോമയാന വകുപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. അമേരിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവിസും വൈകാതെ ആരംഭിക്കും. വർഷാവസാനത്തിനുമുമ്പ് കുവൈത്ത് എയർവേസിെൻറ എല്ലാ സർവിസും നാലാം ടെർമിനൽ വഴിയാക്കും.
ടെർമിനലിൽനിന്ന് ആഗസ്റ്റ് എട്ടിനാണ് ബഹ്റൈനിലേക്ക് ആദ്യ വിമാനം പറന്നുയർന്നത്. പിന്നീട് സെപ്റ്റംബർ 30 മുതൽ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള കുവൈത്ത് എയർവേസ് വിമാനം ഇവിടെനിന്നാക്കി. പ്രവർത്തനം പൂർണതോതിലാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പത്തുശതമാനം യാത്രക്കാർ ഇതുവഴിയാവും യാത്രചെയ്യുക. 14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയും. 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്. 2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സ്പേസ്. പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
