വിമാനത്താവളം: പൂർണസജ്ജം നാലാം ടെർമിനൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിെൻറ പ് രവർത്തനം പൂർണതോതിലായി. കുവൈത്ത് എയർവേസിന് മാത്രമായുള്ള നാലാം ടെർമിനൽ റെക്ക ോഡ് വേഗത്തിലാണ് പ്രവർത്തനം പൂർണതോതിലാക്കിയതെന്ന് സിവിൽ വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ അൽ ഹമൂദ് അസ്സബാഹ് പറഞ്ഞു. സർക്കാറിൽനിന്നും വിവിധ വകുപ്പുകളി ൽനിന്നും ലഭിച്ച സഹകരണമാണ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ നാലിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്ത ടെർമിനലിൽനിന്ന് ആഗസ്റ്റ് എട്ടിന് ബഹ്റൈനിലേക്ക് ആദ്യ വിമാനം പറന്നു. സെപ്റ്റംബർ 30 മുതൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള കുവൈത്ത് എയർവേസ് വിമാനങ്ങൾ ഇതുവഴിയാക്കി. ലണ്ടൻ ഒഴികെയുള്ള യൂറോപ്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 21 മുതൽ സർവിസ് ആരംഭിച്ചു.
പിന്നീട് ഇറാൻ, പാകിസ്താൻ, തായ്ലൻഡ്, ഫിലിപ്പീൻസ് ഒഴികെ ഏഷ്യൻ രാജ്യങ്ങളിലേക്കും നവംബർ 29 മുതൽ ന്യൂയോർക് ഒഴികെ മുഴുവൻ റൂട്ടുകളിലേക്കും കുവൈത്ത് എയർവേസ് നാലാം ടെർമിനലിൽനിന്ന് പറന്നു. പൂർണതോതിൽ പ്രവർത്തനമായതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 35 ശതമാനം യാത്രാ ഷെഡ്യൂളുകൾ നാലാം ടെർമിനൽ വഴിയായി. ഇതോടെ, ഒന്നാം ടെർമിനലിലെ തിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്.
പ്രതിവർഷം 4.5 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് നാലാം ടെർമിനൽ. 1800 വാഹനങ്ങൾക്ക് ഒരുമിച്ച് നിർത്തിയിടാനുള്ള സൗകര്യവും ഇവിടെയുണ്ട്. യാത്രക്കാർക്കുള്ള 14 കവാടങ്ങൾ, യാത്രക്കാരുടെ ലഗേജുകൾ സ്വീകരിക്കുന്നതിനുള്ള 50 കൗണ്ടറുകൾ, ദേഹ പരിശോധനക്കുള്ള 16 മെഷീനുകൾ, പുറപ്പെടുന്ന യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള 36 കൗണ്ടറുകൾ എന്നീ സംവിധാനങ്ങളും സൗകര്യങ്ങളും നാലാം ടെർമിനലിൽ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.