താമസ നിയമലംഘനം: ഒരാഴ്ചക്കിടെ 432 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 432 പേർ അറസ്റ്റിലായി. 1966 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. താമസനിയമം ലംഘിച്ച് കഴിയുന്നവരെ നാടുകടത്തും.ജലീബ് അൽ ശുയൂഖ്, ഫർവാനിയ, മഹബൂല, ബിനീദ് അൽ ഗാർ ഖൈത്താൻ, അൻദലൂസ്, റാബിയ, അർദിയ വ്യവസായ മേഖല, അബൂഹലീഫ, ഫ്രൈഡേ മാർക്കറ്റ്, ജാബിർ അഹ്മദ് ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടന്നു.
ഒരിടവേളക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധന ശക്തമായി പുനരാരംഭിച്ചിട്ടുണ്ട്.ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നു. റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്പോയൻറുകൾ തീർത്താണ് രേഖകൾ പരിശോധിക്കുന്നത്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വീണ്ടും ഒരിക്കൽകൂടി പൊതുമാപ്പ് നൽകാൻ അധികൃതർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഇപ്പോൾ പരിശോധന വ്യാപകമാക്കിയതെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

