കുവൈത്തിൽ ഒരുമാസം 860 അപകടങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി കണക്കുകൾ. മാസത്തിൽ ശര ാശരി 860 അപകടം വീതം ഉണ്ടാകുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ അത്യാഹിത വിഭാഗം ഡയറക് ടർ മുൻതർ അൽ ജലാമാ പറഞ്ഞു. ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങളുടെ കണക് കാണിത്. കഴിഞ്ഞ വർഷം 10,311 അപകടങ്ങളാണുണ്ടായത്. ദിവസം 28 അപകടങ്ങൾ വീതം ശരാശരി ഉണ്ടായെ ന്നാണ് കണക്ക്. ഏറ്റവും കൂടുതൽ അപകടമുണ്ടായത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. 977 അപകടങ്ങളാണ് ഡിസംബറിൽ റിപ്പോർട്ട് ചെയ്തത്. 689 അപകടങ്ങൾ റിപ്പോർട്ട് ചെയ്ത ആഗസ്റ്റിലാണ് ഏറ്റവും കുറവ് അപകടങ്ങളുണ്ടായത്.
കൂടുതലും കാർ അപകടങ്ങളാണ്. ചെറിയ പരിക്കേൽക്കുന്നവർ ആശുപത്രികളെ സമീപിക്കാത്തതിനാൽ ഇവ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അപകടങ്ങളിൽ 10 മുതൽ 20 വരെ ശതമാനം ഗുരുതര പരിക്കേറ്റവയാണെന്നും അദ്ദേഹം പറഞ്ഞു. അപകടം പെരുകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗാതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ റിപ്പോർട്ട് ചെയ്തത് 35,000 നിയമലംഘനങ്ങളാണ്. 31 വാഹനങ്ങള്‍ അധികൃതര്‍ പിടികൂടുകയും ചെയ്തു. കഴിഞ്ഞ അവധി ദിനങ്ങളിൽ 9076 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
മൂന്ന് അപകടങ്ങളിലായി 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുണ്ടായ മൂന്ന് അപകടങ്ങളിൽ 11 പേർക്ക് പരിക്ക്. ഫർഹീൽ റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ട് പൊലീസുകാരനും ഫിലിപ്പീനോ യുവതിക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. രണ്ട് കാറും ബസുമാണ് കൂട്ടിയിടിച്ചത്. വഫ്ര റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡിലെ തെരുവ് വിളക്കിനിടിച്ച് വാഹനത്തിനു തീ പിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഫിന്താസിനടുത്തായിരുന്നു അപകടം. ഖുറൈനില്‍ നിന്ന് അഗ്നിശമന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവര്‍ സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.