Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപട്ടാപ്പകൽ റോഡിൽ...

പട്ടാപ്പകൽ റോഡിൽ ഒരു സിംഹം...

text_fields
bookmark_border
lion
cancel
camera_alt

സിംഹക്കുട്ടി റോഡിൽ

കുവൈത്ത് സിറ്റി: പട്ടാപ്പകൽ റോഡിൽ വിഹരിച്ച് ഉടമയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട സിംഹക്കുട്ടി. സബാഹ് അൽ അഹമ്മദ് ഭാഗത്താണ് സംഭവം. അപ്രതീക്ഷിതമായ സംഭവം പരിസരവാസികളിൽ ആശങ്കയുയർത്തി. സിംഹക്കുട്ടി അതിന്റെ ഉടമയുടെ വസതിയിൽനിന്ന് രക്ഷപ്പെട്ട് സബാഹ് അൽ അഹമ്മദ് പ്രദേശത്തെ തെരുവുകളിൽ അലഞ്ഞുതിരിയുന്നതായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഇതോടെ സിംഹക്കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ച പൊതു സുരക്ഷ ഉദ്യോഗസ്ഥർ, ട്രാഫിക് പട്രോളിങ് എന്നിവരടങ്ങിയ സംയുക്ത സംഘം സംഭവസ്ഥലത്തെത്തി. അപകടങ്ങളില്ലാതെ സിംഹക്കുട്ടിയെ സുരക്ഷിതമായി പിടികൂടി ഭീഷണി ഒഴിവാക്കി. ഇത്തരം ജീവികളെ സ്വകാര്യമായി വളർത്തുന്നത് നിയമ വിരുദ്ധമായതിനാൽ സിംഹത്തിന്റെ ഉടമ രംഗത്തുവന്നിട്ടില്ല. ഉടമയെ കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തിവരുകയാണ്. സിംഹക്കുട്ടിയെ പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lionroad
News Summary - A lion on road...
Next Story