Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാട്ടിലയക്കുന്ന...

നാട്ടിലയക്കുന്ന പണത്തിന് നികുതി: നിര്‍ദേശവുമായി വീണ്ടും എം.പി

text_fields
bookmark_border
നാട്ടിലയക്കുന്ന പണത്തിന് നികുതി: നിര്‍ദേശവുമായി വീണ്ടും എം.പി
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. പാര്‍ലമെന്‍റംഗം ഫൈസല്‍ മുഹമ്മദ് അല്‍കന്ദരിയാണ് ഏറ്റവുമൊടുവില്‍ ഈ നിര്‍ദേശവുമായി രംഗത്തത്തെിയിരിക്കുന്നത്. നേരത്തേ എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍കൂടിയായ കാമില്‍ അല്‍അവദി, ഖലീല്‍ അബ്ദുല്ല എന്നീ എം.പിമാരും ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും പാര്‍ലമെന്‍റ് തള്ളുകയായിരുന്നു.
 ഇതിനിടെയാണ് വിദേശികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് അഞ്ചു ശതമാനം വരെ നികുതി ചുമത്തണമെന്നാവശ്യപ്പെട്ട് ഫൈസല്‍ അല്‍കന്ദരി പാര്‍ലമെന്‍റില്‍ കരടുനിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. 
100 ദീനാറില്‍ കുറവുള്ള സംഖ്യയാണ് അയക്കുന്നതെങ്കില്‍ രണ്ടു ശതമാനം, 100 ദീനാറിനും 500 ദീനാറിനും ഇടക്കുള്ള തുകയാണെങ്കില്‍ നാലു ശതമാനം, 500 ദീനാറിനു മുകളിലുള്ള സംഖ്യയാണെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ നികുതി ഈടാക്കണമെന്നാണ് കരടുനിര്‍ദേശത്തിലുള്ളത്. ധനമന്ത്രാലയം പുറത്തിറക്കുന്ന ഫിനാന്‍ഷ്യല്‍ സ്റ്റാമ്പുകള്‍ വഴിയായിരിക്കണം നികുതി സമാഹരണം. ഇവ അംഗീകാരമുള്ള എക്സ്ചേഞ്ച് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാക്കണം. ഇതുവഴിയല്ലാതെ അനധികൃതമായി പണമയക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 10,000 ദീനാറില്‍ കൂടാത്ത പിഴയും ശിക്ഷയായി നല്‍കണം തുടങ്ങിയ ശിപാര്‍ശകളും കരടുനിര്‍ദേശത്തിലുണ്ട്. നിര്‍ദേശം ആദ്യം ധനകാര്യസമിതിയും പിന്നീട് ആവശ്യമെങ്കില്‍ പാര്‍ലമെന്‍റിലും ചര്‍ച്ച ചെയ്യും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും വിദേശികള്‍ സബ്സിഡി നിരക്കില്‍ സേവനങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍െറ ന്യായമായ അവകാശമാണെന്നാണ് ഫൈസല്‍ അല്‍കന്ദരി കരടുനിര്‍ദേശത്തില്‍ പറയുന്നത്.
 ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ അഞ്ചു വര്‍ഷത്തിനിടെ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത് പ്രതിവര്‍ഷം ശരാശരി 420 കോടി ദീനാര്‍. ഇതുകൊണ്ടുതന്നെ തങ്ങളുടെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതി വഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്നും അദ്ദേഹം വാദിക്കുന്നു. 
എം.പിമാരായ കാമില്‍ അല്‍അവദിയും ഖലീല്‍ അബ്ദുല്ലയും സമര്‍പ്പിച്ച സമാനമായ നികുതി നിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് ധനകാര്യ സമിതി തള്ളിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story