Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ ക്ളീനിങ് തൊഴിലാളികള്‍ പണിമുടക്കി

text_fields
bookmark_border

കുവൈത്ത് സിറ്റി: മാസങ്ങളായി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ളീനിങ് തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം കുടിശ്ശികയായി തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ജോലിക്ക് പോകാതെ പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മധ്യവേനല്‍ അവധിയോടനുബന്ധിച്ച് തിരക്കുകൂടിയ സമയത്ത് ക്ളീനിങ് തൊഴിലാളികള്‍ നടത്തിയ സമരം യാത്രക്കാര്‍ക്കും മറ്റും പ്രയാസമുണ്ടാക്കുന്നതായി. അതിനിടെ, വിമാനത്താവളത്തിലെ ക്ളീനിങ് തൊഴിലാളികള്‍ ഇന്നലെ നടത്തിയ പണിമുടക്ക് ന്യായമായിരുന്നുവെന്നും തൊഴിലുടമയായ കമ്പനി ശമ്പളം കൊടുക്കാതിരുന്നതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതെന്നും മാന്‍ പവര്‍ അതോറിറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ അഹ്മദ് അല്‍ മൂസ പറഞ്ഞു. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ശമ്പളവും കുടിശ്ശികയടക്കം കൊടുത്തില്ളെങ്കില്‍ ക്ളീനിങ് കമ്പനിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിലെ ക്ളീനിങ് തൊഴിലാളികളുടെ സമരത്തിന് ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളമുള്‍പ്പെടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കമ്പനികള്‍ക്കെതിരെ ഫയലുകള്‍ ക്ളോസ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടി കൈക്കൊള്ളും.
കുവൈത്തിലെ മാനുഷിക സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ മനുഷ്യസേവനത്തിന്‍െറ അന്താരാഷ്ട്ര വ്യക്തിത്വമായും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യത്തിന്‍െറ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ വെച്ചുപൊറുപ്പിക്കില്ല.
 എണ്ണ മേഖലയിലും ജമാല്‍ അബ്ദുന്നാസര്‍ റോഡ് പദ്ധതിയിലും
അടുത്തിടെ തൊഴിലാളികള്‍ നടത്തിയ സമരത്തോട് ന്യായമായ സമീപനമാണ് അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അഹ്മദ് അല്‍ മൂസ കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story