Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_right...

തണുപ്പാഘോഷത്തില്‍ ജെയ്സ് മലനിരകള്‍

text_fields
bookmark_border
jais-mountai
cancel
camera_alt

ജെയ്സ് മല നിരയിലേക്കുള്ള പാതയരികില്‍ രാത്രി ചെലവഴിക്കുന്ന സന്ദര്‍ശകര്‍   

പെയ്തൊഴിഞ്ഞ മഴക്കൊപ്പം കാലാവസ്ഥയും ശാന്തമായതോടെ രാജ്യത്ത് രാത്രികാല ഉല്ലാസ യാത്രകളുടെ പെരുമഴ. കുടുംബങ്ങളും സുഹൃദ് സംഘങ്ങളും പ്രധാനമായും മരുഭൂമികളും മലയോര മേഖലകളെയുമാണ് രാവുപുലരും വരെ സമയം ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്നത്. വിവിധ എമിറേറ്റുകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും റാസല്‍ഖൈമയിലെ ജെയ്സ് മലനിരകള്‍ തന്നെ തണുപ്പാഘോഷത്തില്‍ യു.എ.ഇയിലെ താരം. തദ്ദേശീയരും വിദേശീയരുമെന്ന പോലെ മലയാളികളും ടെന്‍റുകള്‍ ഒരുക്കി ഭക്ഷണം പാചകം ചെയ്ത് പുലരും വരെ സമയം ചെലവഴിച്ചാണ് ജെയ്സ് മലയിറങ്ങുന്നത്.

സാഹസിക സഞ്ചാരികളുടെ മാത്രം വിനോദ കേന്ദ്രമായിരുന്ന ജെയ്സ് മലനിരയിലേക്ക് റോഡ് നിര്‍മിച്ചതോടെയാണ് സാധാരണക്കാര്‍ക്കും ഇവിടം പ്രാപ്യമായത്. നിരവധി ഹെയര്‍ പിന്‍ വളവുകളോടെ പാത നിര്‍മാണം പൂര്‍ത്തിയായതോടെ യു.എ.ഇയുടെ പൂന്തോട്ട നഗരിയായ അല്‍ഐനിലെ ജബല്‍ ഹഫീത്തിന് റാക് ജബല്‍ ജെയ്സിന് മുന്നില്‍ വഴി മാറേണ്ടി വന്നു. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായ ജബല്‍ ഹഫീത്തിന് സമുദ്ര നിരപ്പില്‍ നിന്ന് 1249 മീറ്റര്‍ ഉയരമുണ്ടെങ്കില്‍ 1737-1900 മീറ്റര്‍ ഉയരത്തിലാണ് റാസല്‍ഖൈമയിലെ ജബല്‍ ജൈസ്.

അല്‍ഐനിലെ ഗ്രീന്‍ മുബശ്ശറയില്‍ നിന്ന് 11.7 കിലോ മീറ്റര്‍ മാത്രമാണ് ജബല്‍ ഹഫീത്ത് പര്‍വതമുകളിലേക്കുള്ള പാതയെങ്കില്‍ റാക് അല്‍ നഖീലില്‍ നിന്ന് 50 കിലോ മീറ്ററാണ് ജബല്‍ ജൈസിലേക്കുള്ള ദൂരം.

ഇതര എമിറേറ്റുകളില്‍ നിന്നെത്തുന്നവര്‍ക്ക് റാക് പട്ടണത്തില്‍ കടക്കാതെ 611 റോഡിലൂടെ പ്രവേശിക്കാനുമാകും. ശൈത്യകാലത്ത് മഞ്ഞണിഞ്ഞ വാര്‍ത്തകളും ജബല്‍ ജെയ്സില്‍ നിന്നെത്താറുണ്ട്. 2004ലാണ് ആദ്യമായി ജബല്‍ ജെയ്സ് മഞ്ഞണിഞ്ഞത്. 2009ലും 2012ലും 2107ലും 2020ലും മഞ്ഞു വീഴ്ച്ച വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഇക്കുറി ഡിസംബര്‍ ആദ്യവാരം ചെറിയ തോതില്‍ ജബല്‍ ജെയ്സ് മഞ്ഞണിഞ്ഞിരുന്നു. ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റ്സ് റോഡുകളോട് ചേര്‍ന്ന മരുഭൂമികളും സന്ധ്യ മയങ്ങുന്നതോടെ തണുപ്പ് ആസ്വദനത്തിനത്തെുന്നവരുടെ തിരക്കുകളിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jais mountainEmarat beats
News Summary - Jais Mountains in the winter
Next Story