Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡബ്ല്യു.എം.സി...

ഡബ്ല്യു.എം.സി ഗ്ലോബൽ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ഡബ്ല്യു.എം.സി ഗ്ലോബൽ അവാർഡുകൾ പ്രഖ്യാപിച്ചു
cancel
camera_alt

പമ്പാവാസൻ നായർ  -  കെ.ജി ബാബുരാജൻ

മനാമ: വേൾഡ് മലയാളി കൗൺസിൽ 13ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിെന്‍റ ഭാഗമായി ബിസിനസ്, സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗ്ലോബൽ അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ് മേഖലയിലെ സമഗ്ര സംഭാവനക്ക് അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായരും സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ബി.കെ.ജി ഹോൾഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.ജി ബാബുരാജനുമാണ് പുരസ്കാരത്തിന് അർഹരായതെന്ന് ഭാരവാഹികൾ അറിയിച്ചു.

രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തുനിന്നുള്ളവരെയാണ് അവാർഡിനായി പരിഗണിക്കാറുള്ളത്. ധർമ്മാരം വിദ്യാക്ഷേത്രം, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രൊഫസർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള, ഡോ. പി.വി ചെറിയാൻ, മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളിവേലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ബഹ്റൈൻ ഡിേപ്ലാമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്ന ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസിൽ വെച്ച് വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി അവാർഡുകൾ സമ്മാനിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിെന്‍റ രക്ഷാധികാരത്തിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിെന്‍റ ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരള വനം മന്ത്രി എ.കെ ശശീന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സെയ്ൻ ബഹ്റൈൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, ബഹ്‌റൈൻ ശുറാ കൗൺസിൽ അംഗവും ഇന്‍റർ പാർലമെൻററി യൂണിയൻ വൈസ് ചെയർ പേഴ്സണുമായ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ സുനീഷ് വാരനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ്, കർണാടക മുൻ ഡി.ജി.പി ജിജാ ഹരിസിങ്, ഷീല തോമസ് ഐ.എ.എസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് ഡോ. റാണാ സവായ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

കോൺഫറൻസിെന്‍റ ഭാഗമായി മെഡിക്കൽ ഫോറം, യൂത്ത് ഫോറം, വിമൻസ് ഫോറം, എജുക്കേഷൻ ഫോറം, ബിസിനസ് ഫോറം എന്നിവയും നടക്കും. പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഗ്ലോബൽ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി, വൈസ് പ്രസിഡന്‍റ് (അഡ്മിൻ) ജോൺ മത്തായി, ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്‍റ് എബ്രഹാം സാമുവൽ, ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, രക്ഷാധികാരി ഡോ. പി.വി ചെറിയാൻ, ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, ജെയിംസ് തോമസ് എന്നിവരും പങ്കെടുത്തു.

ലോഗോ പേറ്റന്‍റുള്ള സംഘടന തങ്ങളുടേത് -ഗോപാല പിള്ള

മനാമ: വേൾഡ് മലയാളി കൗൺസിൽ എന്ന പേരും ലോഗോയും ഉപയോഗിക്കാൻ തങ്ങൾക്കാണ് അർഹതയെന്ന് ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള പറഞ്ഞു. ഒരേ പേരിൽ രണ്ട് സംഘടന പ്രവർത്തിക്കുന്നതിനെക്കുറിച്ച് വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തങ്ങളുടേതാണ് യഥാർഥ സംഘടനയെന്നും അമേരിക്ക, യൂറോപ്പ്, ബ്രിട്ടൻ, ആഫ്രിക്ക, ആസ്ട്രേലിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ സംഘടനയുടെ ലോഗോക്ക് പേറ്റന്‍റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേറാരെങ്കിലും ഇതേ ലോഗോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അമേരിക്കയിൽ ലീഗൽ നോട്ടീസ് അയക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായി രണ്ടുതവണ ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ പലയിടങ്ങളിലും സംഘടന ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. 1995 ജൂലൈ മൂന്നിന് തുടക്കം കുറിച്ച സംഘടനക്ക് ഇന്ന് 40 രാജ്യങ്ങളിൽ പ്രൊവിൻസുകളുണ്ട്. ഗ്ലോബൽ, റീജനൽ, പ്രൊവിൻസ് എന്നിങ്ങനെ മൂന്ന് തലങ്ങളായാണ് സംഘടനയുടെ പ്രവർത്തനം.

വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അനുഭവ സമ്പത്ത് കേരളത്തിെന്‍റ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്‍റ് (അഡ്മിൻ) ജോൺ മത്തായി പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WMCGlobal Awards
News Summary - WMC Announces Global Awards
Next Story