Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജലം പരിശുദ്ധമായി തന്നെ...

ജലം പരിശുദ്ധമായി തന്നെ കരുതണം

text_fields
bookmark_border
ജലം പരിശുദ്ധമായി തന്നെ കരുതണം
cancel
camera_alt

ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ

ഈ വർഷം മാർച്ചിൽ ബഹ്‌റൈനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയവും തീർത്തും അന്യായവുമാണ്. ജലക്ഷാമം നേരിടുന്ന ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നു വരുന്ന വ്യക്തി എന്ന നിലയിൽ, ഈ ഡ്രോൺ ആക്രമണം എന്നിൽ പ്രത്യേക ആശങ്കയുണ്ടാക്കി. യുദ്ധകാലത്തായാലും സമാധാനകാലത്തായാലും ഇത്തരം നടപടികളെ വിമർശിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്.

മറ്റു അയൽരാജ്യങ്ങൾ അതിർത്തി പങ്കിടുന്ന നദീജലം തെറ്റായ രീതിയിൽ വിനിയോഗിക്കുന്നത് മൂലം ഇന്ത്യ വലിയ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 1960ൽ ഒപ്പുവെച്ച സിന്ധു നദീജല കരാറാണ്. ലോകബാങ്കിന്റെ ഇടപെടലിലൂടെയും ഗണ്യമായ പരിശ്രമങ്ങളിലൂടെയും ഒരു സൗഹൃദപരമായ നടപടിയെന്ന നിലയിലാണ് ഇന്ത്യ ഈ കരാറിൽ ഒപ്പുവെച്ചത്.

സാധാരണ നിലയിലുള്ള വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അതീവ നിയന്ത്രണങ്ങളുള്ള നിബന്ധനകൾ ഉണ്ടായിരുന്നിട്ടും, 1965, 1971, 1999 വർഷങ്ങളിലെ പാകിസ്ഥാനുമായുള്ള യുദ്ധങ്ങളിലും അതിർത്തി കടന്നുള്ള നിരന്തരമായ ഭീകരാക്രമണങ്ങളിലും ഇന്ത്യ ഈ കരാറിൽ ഉറച്ചുനിന്നു. വർഷങ്ങളായി, ഈ കരാറിലെ ജലവിഭജന വ്യവസ്ഥകൾ കാരണം തങ്ങളുടെ സാമ്പത്തിക മേഖല പാർശ്വവൽക്കരിക്കപ്പെടുന്നത് ഇന്ത്യയിലെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് നേരിട്ട് കാണേണ്ടി വന്നു.

എങ്കിലും, കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടത് രാജ്യത്തിന്റെ മുഴുവൻ മനസാക്ഷിയെയും നടുക്കി. നേരത്തെ തന്നെ ദുർബലമായ അടിത്തറയിലായിരുന്ന സിന്ധു നദീജല കരാറിന്റെ നിലനിൽപ്പിനെ ഇത് മൗലികമായി ചോദ്യം ചെയ്തു.

രക്തവും ജലവും ഒരേസമയം ഒഴുകാൻ കഴിയില്ല. ജലമൊഴുക്ക് പരിശുദ്ധമാണ്, അത് അങ്ങനെതന്നെ തുടരണം. കരാർ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്തായാലും, ശരിയായ ഒരു തീരുമാനമെടുക്കാൻ ഒട്ടും വൈകിയെന്നു പറയാനാവില്ല.

(ലേഖകൻ 2023 ഓഗസ്റ്റ് മുതൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറാണ്. ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:watergulfBahrain
News Summary - Water must be treated as sacred.
Next Story