വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രം അറാദില്‍ ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രം അറാദില്‍ ട്രാഫിക് ജനറല്‍ അതോറിറ ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ശൈഖ് അബ്ദുറഹ്മാൻ ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ ഉ ദ്ഘാടനം ചെയ്തു. അറാദിലെ കാനൂ കമ്പനി ആസ്ഥാനത്താണ് പുതിയ കേന്ദ്രം. വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധന സ്വകാര്യമേഖലക്ക് കൈമാറുന്നതിെൻറ ഭാഗമായാണ് രണ്ടാമത് കേന്ദ്രം അറാദില്‍ ആരംഭിച്ചിട്ടുള്ളത്. ഇബ്രാഹിം ഖലീല്‍ കാനൂ കമ്പനിയാണ് പുതിയ കേന്ദ്രത്തിെൻറ ചുമതല നിര്‍വഹിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ കമ്പനി വൈസ് ചെയര്മാന് ഫുആദ് ഇബ്രാഹിം കാനൂവിനെ കൂടാതെ ഇരു ഭാഗത്തുനിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരുന്നു. സ്വകാര്യമേഖലയുമായി സഹകരിച്ച് നേരത്തേ ഒരു കേന്ദ്രം സിത്രയില്‍ ആരംഭിച്ചിരുന്നു. നിലവില്‍ ട്രാഫിക് ആസ്ഥാനത്തുള്ള പരിശോധന തുടരുന്നതായി ട്രാഫിക് മേധാവി അറിയിച്ചു. വാഹനങ്ങളുടെ സാങ്കേതിക പരിശോധന സ്വകാര്യമേഖലയെ ഏല്പിക്കുന്നത് വഴി ട്രാഫിക് വിഭാഗത്തിെൻറ ഭാരം കുറക്കാനും ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ കേന്ദ്രങ്ങളില്‍ വാഹന പരിശോധന നടത്തുന്നവര്‍ക്കാവശ്യമായ പരിശീലനം ട്രാഫിക് വിഭാഗം നല്‍കും. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫുആദ് ഇബ്രാഹിം കാനൂ വ്യക്തമാക്കി. ട്രാഫിക് വിഭാഗത്തിന്‍െറ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.